ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെ; പാര്‍ട്ടികളോട് ടിക്കാറാം മീണ, കളളവോട്ടിന് സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും, മലബാര്‍ മേഖലയിലെ പ്രശ്നബാധിതബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനവേണം
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെയെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മൂന്നു തവണ പരസ്യപ്പെടുത്തിയിരിക്കണം. ഇത്തവണ ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാരാകുംഉണ്ടാകുക. അതിനാല്‍ 15730 അധികബൂത്തുകള്‍ നൽകണം. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കേന്ദ്രസേനയുടെ ആദ്യസംഘമായ 25 കമ്പനി സേന വ്യാഴാഴ്ച്ച വരും. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സേനയെ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ പ്രശ്നബാധിതബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനവേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. കളളവോട്ടിന് സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാനാണ് തീരുമാനം. ഇതിനായി 150 കമ്പനി കേന്ദ്ര സേനയെയും ആവശ്യപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്ന നടപടിയും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെയാണ് വാക്സിന്‍ ആദ്യം സ്വീകരിച്ചിരിക്കുന്നതും. വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ വാക്സിന്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha