ഇതാണ് ഒരു മകന്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ച്... ധനമന്ത്രിയായ അച്ഛൻ ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സ്പീക്കറുടെ ഡയസിൽ കയറി നിന്ന് കസേര മറിച്ചിട്ട് പ്രതിഷേധിച്ച അതേ വ്യക്തി തന്നെ, ആ രാഷ്ട്രീയ നേതാവിന്റെ പ്രതിമ അനാഛാദനം ചെയ്യാനെത്തുന്നു
ഇതാണ് ഒരു മകന്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ച്... ധനമന്ത്രിയായ അച്ഛൻ ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സ്പീക്കറുടെ ഡയസിൽ കയറി നിന്ന് കസേര മറിച്ചിട്ട് പ്രതിഷേധിച്ച അതെ വ്യക്തി തന്നെ, ആ രാഷ്ട്രീയ നേതാവിന്റെ പ്രതിമ അനാഛാദനം ചെയ്യാനെത്തുന്നു. കേരള രാഷ്ട്രീയത്തിൽ അഞ്ചു വർഷം കറങ്ങിത്തീരുമ്പോൾ കാണുന്ന കാഴ്ചയാണ് ഇത്. അഞ്ചു വർഷം മുൻപ് കെ.എം മാണിയെ അഴിമതിക്കാരനെന്നു വിളിച്ച് അദ്ദേഹത്തിന്റെ ബജറ്റ് അവതരണം തടയുന്നതിനു വേണ്ടി സ്പീക്കറുടെ ഡയസ് മറിച്ചിട്ട അതേ പി.ശ്രീരാമകൃഷ്ണൻ തന്നെ സ്പീക്കറായി നാളെ പാലായിലെത്തും. കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യാൻ. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം.മാണി ഫണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാലായിൽ കെ.എം മാണിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്. കെ.എം മാണി ശ്രീരാമകൃഷ്ണൻ 2015 മാർച്ചിലാണ് ബാർകോഴക്കേസിൽ ആരോപണ വിധേയനായി നിന്ന കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് പി.ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തെ മറ്റ് സി.പി.എം നേതാക്കളും നിയമസഭയിൽ അഴിഞ്ഞാടിയത്. നിയമസഭയിൽ ഇവർ നടത്തിയ ഇടപെടലിലൂടെ സഭയുടെ വസ്തുക്കൾ തകർക്കുകയും, സ്പീക്കറുടെ കസേര അടക്കം മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുക വരെ ചെയ്തു. ഇതോടെയാണ് സി.പി.എമ്മും കെ.എം മാണിയും കേരള കോൺഗ്രസും ഏറെ അകന്നു പോയത്. മീനച്ചിലാറ്റിലൂടെ വെള്ളം ഒരുപാടൊഴുകി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മീനിച്ചിലാറ്റിലൂടെ ഒരു പാട് വെള്ളമൊഴുകി. ആ വെള്ളത്തിലൂടെ ഒഴുകിയെത്തിയ രണ്ടിലയിൽ കയറി കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടത് ക്യാമ്പിലും എത്തി. ഈ ക്യാമ്പിൽ നിന്നുകൊണ്ടു തന്നെയാണ് സ്വന്തം അച്ഛനു വേണ്ടിയുള്ള ജോസ് കെ.മാണിയുടെ പ്രതികാരത്തിന്റെ കഥ ഇപ്പോൾ പുറത്തു വരുന്നത്. അന്ന് കെ.എം മാണിയെ കള്ളനെന്നു വിളിച്ച, ബജറ്റ് അവതരണം തടസപ്പെടുത്തിയ പി.ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പാലായിൽ പൂർത്തിയായ കെ.എം മാണിയുടെ പൂർണകയ പ്രതിമ ഇപ്പോൾ ജോസ് കെ.മാണി അനാച്ഛാദനം ചെയ്യിക്കുന്നത്. ഇതിലും വലിയൊരു രാഷ്ട്രീയ പ്രതികാരം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പ്രതിമ അനാഛാദനം 24 ന് പ്രതിമ അനാഛാദനത്തിനായി പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന അനാഛാദന ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണൻ നിർവ്വഹിക്കും. ചടങ്ങിൽ ആ മുഖപ്രസംഗം ജോസ് കെ.മാണി നിർവ്വഹിക്കും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കും ആശംസകൾ നേർന്ന് തോമസ് ചാഴികാടൻ എം.പി. റോഷി അഗസ്റ്റ്യൻ എം.എൽ.എ പ്രൊഫ ജയരാജ് എം എൽ.എപ്രൊഫ.വി.ജെ പാപ്പു ആന്റോ ജോസ് പടിഞ്ഞാറേക്കര സി.പി ചന്ദ്രൻ നായർ പി.ജി അനിൽകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക . ബിജു കുന്നേ പറമ്പിൽ വിജയ് മരേട്ട് സന്തോഷ് കമ്പകത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..