Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്വർണ്ണ കവർച്ച: ആട് ആൻറണിക്ക് 3 വർഷം തടവും പതിനായിരം രൂപ പിഴയും

24 FEBRUARY 2021 07:34 AM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണിക്ക് സ്വർണ്ണ കവർച്ചാ കേസിൽ ആറു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ആട് ആൻ്റണിക്ക് ശിക്ഷ വിധിച്ചത്.

 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 457 ( രാത്രിി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവനഭേദനം) പ്രകാരം 3 വർഷം തടവനുഭവിക്കുകയും അയ്യായിരം രൂപ പിഴയൊടുക്കുകയും ചെയ്യണം. വകുപ്പ് 380 (വാസ ഗൃഹത്തിൽ വച്ചുള്ള മോഷണം) പ്രകാരം 3 വർഷംം തടവനുഭവിക്കാനും അയ്യായിരം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു.

 

 

ശിക്ഷ കൺകറൻ്റായി ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ള്ളതിനാൽ ഫലത്തിൽ 3 വർഷം തടവനുുഭവിക്കുകയും പതിനായിരം രൂപ പിഴ ഒടുക്കുകയും ചെയ്യണം. സ്ഥിരം കുറ്റവാളിയായ പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. കൺവിക്ഷൻ വാറണ്ട് തയ്യാറാക്കിയ കോടതി ശിക്ഷയനുഭവിക്കാനായി പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

വിചാരണക്കായി സാക്ഷികളെ മാസങ്ങളോളം ഹാജരാക്കാത്ത തിരുവനന്തപുരം റൂറൽ മംഗലപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സാക്ഷി സമൻസ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ പല തവണ രേഖാമൂലം കോടതി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തതിനാലാണ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്ത് . സി ഐ യുടെ നിഷ്ക്രിയത്വം കൃത്യ വിലോപവും നിരുത്തവാദപരവുമാണെന്ന് നിരീക്ഷിച്ച കോടതി സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മേലുദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി യോട് ഉത്തരവിട്ടിരുന്നു.

 

 

ആറ്റിങ്ങൽ മംഗലപുരത്തെ വീട്ടിൽ രാത്രി ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണയാണ് തിരുവനന്തപുരം റൂറൽ മംഗലപുരം പോലീസിന്റെ അനാസ്ഥ കാരണം മാസങ്ങളോളം തടസ്സപ്പെട്ടത്. 2017 ജൂലൈ 14നാണ് ആട് ആന്റണിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

 

കൊല്ലം പാരിപ്പള്ളി പോലീസ് നൈറ്റ് പട്രോളിംഗ്‌ നടത്തവേ അർദ്ധ രാത്രി മോഷണ ശ്രമം കഴിഞ്ഞ് മാരുതി വാൻ ഓടിച്ചു മടങ്ങി വന്ന ആട് ആന്റണിയെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാൽ വാനിൽ നിന്ന് നീക്കം ചെയ്ത് ആന്റണിയെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പോലീസ് ജീപ്പ് ഡ്രൈവർ മണിയൻ പിള്ളയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും എ.എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് ആൻറണി എന്ന ആട് ആന്റണി.

 

 

കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവു ശിക്ഷ കഴിഞ്ഞ മാസം ഹൈക്കോടതി ശരി വച്ചു. ആട് ആൻ്റണി കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം , കൊലപാതകം , പീഢനം എന്നിവയടക്കം 400 ഓളം ക്രിമിനൽ കേസുകൾ നിലവിലുള്ളയാളും തലസ്ഥാന ജില്ലയിലും മറ്റു ജില്ലകളിലുമായി 17 ഓളം കാമിനിമാരുമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. പോലീസുകാരനെ കുത്തി ഒളിവിൽ പോയ ആന്റണിയെ ഒന്നര വർഷങ്ങൾക്ക് ശേഷമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

ഇയാളുടെ കാമിനിമാരെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ച് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആടിന്റെ ഒളിയിടം സംബന്ധിച്ച തുമ്പ് പോലീസിന് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസ് , കഴക്കൂട്ടം സ്വർണ്ണ കവർച്ചാ കേസ് , കോട്ടയം കംപ്യൂട്ടർ സ്ഥാപനത്തിലെ കംപ്യൂട്ടർ ഉൽപ്പന്നങ്ങൾ മോഷണം , ഷൊർണ്ണൂർ സ്വർണ്ണക്കവർച്ച , 2011 ഏപ്രിലിൽ പി.സി.ജോർജ് എംഎൽഎയുടെ കാഞ്ഞിരപ്പള്ളി പാറത്തോട് വീട്ടിലെ സ്വർണ്ണക്കവർച്ച തുടങ്ങി സംസ്ഥാനത്തിനകത്ത് അനവധി മോഷണ കേസുകളിൽ ആട് ആന്റണി പ്രതിയാണ്.

 

 

പാരിപ്പള്ളി പോലീസുകാരനെ കുത്തിക്കൊന്ന ശേഷം വാനിൽ രക്ഷപ്പെട്ട ആന്റണി നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിൽച്ചെന്ന് രക്തക്കറ പുരണ്ട കത്തി അവിടെ ഉപേക്ഷിച്ച് രണ്ടു നാൾ തങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. അവിടെ സൂസൻ എന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയെയും ഭാര്യമാരായി താമസിപ്പിച്ചു വരികയായിരുന്നു ആൻറണി. അതിൽ ഒരു സ്ത്രീ ആന്റണിയിൽ നിന്ന് ഗർഭിണിയായിരുന്നു. ആൻറണിയെ ഒളിവിൽ പാർപ്പിച്ചതിനും രക്ഷപ്പെടാൻ സഹായിച്ചതിനും രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയവേയാണ് സ്ത്രീ പ്രസവിച്ചത്.

 

 

കൊലപാതകത്തിന് ശേഷം ഒന്നര വർഷമായി പല ഒളിത്താവളങ്ങളിൽ മാറി മാറി താമസിച്ച് ഒളിവിലായിരുന്ന ആൻറണി പൊള്ളാച്ചി ധാരാപുരത്ത് താമസിച്ച് ഇടക്കിടെ പാലക്കാട് ഗോപാലപുരത്തുള്ള മറ്റൊരു ഭാര്യ വീട്ടിൽ വന്നു പോകുമായിരുന്നു. ഇത് പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു.

 

അവർ വിവരം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ഒന്നര മാസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് സംഘം ആൻറണിയെന്ന് തിരിച്ചറിഞ്ഞ് ഉറപ്പിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഒന്നര വർഷത്തിനിടെ ആന്റണിയെന്ന് തെറ്റിദ്ധരിച്ച് പലരെയും ആളുമാറി പിടികൂടിയിരുന്നു.

 

ഇത് പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാലാണ് നിരീക്ഷിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തപ്പോൾ ശേഖരിച്ച ആൻറണിയുടെ വിരലടയാളങ്ങളും മോഷണ വീടുകളിൽ കാണപ്പെട്ട വിരലടയാളങ്ങളും ഒന്നാണെന്ന വിരലടയാള വിദഗ്ധരടങ്ങുന്ന ഫോറൻസിക് സംഘത്തിന്റെ ലാബോറട്ടറി പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി ആൻറണിയാണെന്ന് പോലീസ് ഉറപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends