കേരളത്തിനോട് കേന്ദ്രത്തിനു കടുത്ത എതിർപ്പാണ് എന്നും മസാല ബോണ്ടിറക്കി വിദേശത്തു നിന്നും കിഫ്‌ബി നടത്തിയ ധനസമാഹരണം കേന്ദ്രത്തെ കൂടുതൽ ചൊടിപ്പിക്കുകയാണ് എന്ന തരത്തിലുമൊക്കെയാണ് ഇടതുപക്ഷം സി എ ജി റിപ്പോർട്ടിനെ രാഷ്ട്രീയവത്ക്കരിക്കുന്നത്
തോമസ് ഐസക്ക് സ്വയം മലർന്നു തുപ്പുന്ന സമീപനമാണ് എടുക്കുന്നതെന്ന് മനസ്സിലാക്കുന്ന മറ്റൊരു തെളിവ് കൂടി പുറത്തു വരികയാണ് .പിണറായിക്ക് കൂടുതൽ പണി കൊടുക്കുന്ന തരത്തിൽ ഐസക്ക് പറഞ്ഞ വിശദീകരണം ഒടുവിൽ മന്ത്രിസഭയ്ക്ക് തന്നെ പാരയായി മാറിയിരിക്കുന്നു .
കേരളത്തിനോട് കേന്ദ്രത്തിനു കടുത്ത എതിർപ്പാണ് എന്നും മസാല ബോണ്ടിറക്കി വിദേശത്തു നിന്നും കിഫ്‌ബി നടത്തിയ ധനസമാഹരണം കേന്ദ്രത്തെ കൂടുതൽ ചൊടിപ്പിക്കുകയാണ് എന്ന തരത്തിലുമൊക്കെയാണ് ഇടതുപക്ഷം സി എ ജി റിപ്പോർട്ടിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് .
കരട് റിപ്പോർട്ടിലുണ്ടായിരുന്ന വിവരങ്ങൾക്കൊപ്പം അന്തിമറിപ്പോർട്ടിൽ രാഷ്ട്രീയ സമ്മർദ്ദം കാരണം അന്തിമ റിപ്പോർട്ടിൽ ചില കാര്യങ്ങൾ എഴുതിച്ചേർക്കപെട്ടു എന്ന ആരോപണവും ഇതിനോടൊപ്പം ഉയർന്നു കേൾക്കുന്നുണ്ട് .
എന്നാൽ സംസ്ഥാന സർക്കാരിനെയും കിഫ്ബിയെയും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം നടപടിക്രമങ്ങൾ നടക്കുന്നത് എന്നാണ് ഐസക്ക് ആരോപിച്ചത് .എന്നാൽ ഐസക്കിന്റെ ഓരോ ആരോപണവും പൊള്ളയാണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .
കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ തന്നെ ഉന്നയിച്ചത്.കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനുട്ട്സ് സിഎജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് രേഖകൾ വ്യക്തമാക്കുന്നു .
ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് സർക്കാറിന് അയച്ചെന്ന് വിവരാവകാശ നിയമപ്രകാരം സിഎജി ഒരു സ്വകാര്യ മാധ്യമ ചാനലിന് വിവരാവകാശ നിയമ പ്രകാരം അറിയിച്ചിരിക്കുകയാണ് .
അതേ സമയം മിനുട്ട്സ് ഒപ്പിട്ട് സർക്കാർ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.കരട് റിപ്പോർട്ട് തയ്യാറാക്കി അന്തിമ റിപ്പോർട്ടിന് തൊട്ടുമുമ്പാണ് സർക്കാർ പ്രതിനിധികളും സിഎജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്സിറ്റ് മീറ്റിംഗ്.
മീറ്റിംഗ് മിനുട്ട്സ് പിന്നാലെ സർക്കാറിന് അയക്കും. സർക്കാർ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നൽകും. എന്നാൽ കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തോമസ് ഐസക്ക് തുടക്കം മുതൽ ഉന്നയിച്ചത്.സിഎജി റിപ്പോർട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചർച്ചക്കിടെ മിനുട്ട്സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കാണിക്കാൻ ഐസക് വെല്ലുവിളിച്ചിരുന്നു.
വിവരാവകാശ നിയമപ്രകാരം മാധ്യമ ചാനൽ ചോദിച്ച ചോദ്യങ്ങൾക്ക് സിഎജി നൽകിയ മറുപടി ധനമന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നതാണ്. 22-6-2020 ന് എക്സിറ്റ് മീറ്റിംഗ് ചേർന്നു. എജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സർക്കാർ പ്രതിനിധികൾ നാലുപേരും പങ്കെടുത്തു.
1-7-2020 ന് എക്സിറ്റ് മീറ്റിംഗിന്റെ മിനുട്ട്സ് സർക്കാറിന് അയച്ചു. ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിക്കാണ് അയച്ചത്. പക്ഷെ മിനുട്ടസ് ഒപ്പിട്ട് സർക്കാർ തിരിച്ചുനൽകിയില്ല. ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കിയെന്നായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള ആരോപണം.
എന്നാൽ മുഴുവൻ രേഖകൾ പുറത്ത് വന്നപ്പോൾ കിഫ്ബി വിവാദത്തിൽ ധനമന്ത്രിയും സർക്കാരും വെട്ടിലായിരിക്കുകയാണ്
https://www.facebook.com/Malayalivartha