കൊലവിളി പ്രസംഗം നടത്തി കെ. എം. ഷാജി എംഎല്‍എ... തനിക്കെതിരായി കളിച്ചവർക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയാണ് മുഴക്കിയത്...
നിരവധി വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിൽ മുങ്ങിത്താണ് നിൽക്കുമ്പോൾ ഇതാ മറ്റൊരു പുലിവാല് പിടിച്ചിരിക്കുകയാണ് കെ. എം. ഷാജി എംഎൽഎ.
തനിക്കെതിരായി കളിച്ചവൻ പാർട്ടിക്കകത്തായാലും പുറത്തായാലും എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് കെ. എം. ഷാജി എംഎല്‍എ.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും കെ. എം. ഷാജി പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ. എം. ഷാജിയുടെ ഈ വിവാദ പ്രസംഗം.
എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി പാരമർശിച്ചു കൊണ്ടാണ് ഭീഷണി പ്രസംഗം ആരംഭിക്കുന്നത്. ‘തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്.
അതൊന്നും താൻ മറക്കില്ല. അവര്‍ക്കെല്ലാം എട്ടിന്റെ പണി കൊടുത്തിരിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല എന്നാണ് കെ എം ഷാജിയുടെ ഭീഷണി.’
അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന് കരുതേണ്ടെന്നും. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും എന്നും ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തു കൊണ്ടുവരും,
ഇത് ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല എന്നും ഷാജി പ്രസംഗത്തിൽ പറയുന്നുണ്ട്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചുവയുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്.
എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റ് ചിലര്‍ എത്തിച്ച് നല്‍കിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസില്‍ ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തിരുന്നു. ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കെ. എം. ഷാജിയുടെ വിവാദ പ്രസംഗം.
കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്, കാസർകോട് മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന് നൽകിയ പരാതിയിൽ ഭീഷണി പ്രസംഗത്തിന്റെ ശബ്ദരേഖയും അടങ്ങുന്നുണ്ട്.
വർഗീയപ്രചരണം കാരണം എംഎൽസ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിന് പിറകിലും ലീഗിനകത്തുള്ളവർ കളിച്ചെന്ന് വ്യക്തമാക്കിയാണ് ഭീഷണി. എന്റെ പേര് കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന് എട്ടിന്റെ പണികൊടുത്തിരിക്കും എന്നും പറയുന്നുണ്ട്.
വളപട്ടണത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച വിദശീകരണ യോഗത്തിലാണ് ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം. പാർടി നേതൃത്വത്തിനൊപ്പം പ്രസംഗത്തിന്റെ ശബ്‌ദരേഖ പൊലീസീന് കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha