വട്ടം കറങ്ങി പാലക്കാട് ;ഗ്രൂപ്പിസമാണ് കോണ്‍ഗ്രസില്‍ നിക്കാനുള്ള തടസമെന്നും ഗോപിനാഥന്‍ ;അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ
പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പ് വീതംവെപ്പെന്ന് എ വി ഗോപിനാഥ്. ഹൈക്കമാന്‍റ് ഇടപെടലിൽ പട്ടിക മാറാം. ജനിക്കേണ്ട കുട്ടിയുടെ ജാതകം ഇപ്പോൾ നോക്കണ്ട. ഗ്രൂപ്പിസമാണ് കോണ്‍ഗ്രസില്‍ നിക്കാനുള്ള തടസമെന്നും ഗോപിനാഥന്‍ പറഞ്ഞു. കലാപക്കൊടി ഉയർത്തിയ എ വി ഗോപിനാഥിനെ കാണാന്‍ നാളെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍ എത്തില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കാരണമാണ് വരവ് മാറ്റിയത്. നാളെ കഴിഞ്ഞ് ഗോപിനാഥനെ സുധാകരന്‍ സന്ദര്‍ശിക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് അനുനയ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും രണ്ടു ദിവസത്തിനകം പരിഹാരം എന്ന അന്ത്യശാസനം കെപിസിസിക്ക് നൽകുകയാണ് എ വി ഗോപിനാഥ്. പുനഃസംഘടന ചർച്ച ഉയർന്ന വേളയിൽ തന്നെ ഡിസിസി പ്രസിഡണ്ട് ആക്കാം എന്ന് രമേശ് ചെന്നിത്തല വിളിച്ച് പറഞ്ഞു. പിന്നീട് തീരുമാനം വെട്ടിയത് ആരുടെ താൽപര്യത്തിനാണ് എന്നറിയില്ല . ഇതിൽ ഉള്ള അമർഷം ഇപ്പോഴുമുണ്ടെന്ന് ഗോപിനാഥ് പറയുന്നു. അതേസമയം നേതൃത്വത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഗോപിനാഥിന് ഒപ്പമുള്ള പ്രവർത്തകർ. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഭരണസമിതി രാജിസന്നദ്ധത പ്രകടിപ്പിച്ചു. ഗോപിനാഥ് നിലപാട് പ്രഖ്യാപിക്കുന്ന സമയത്ത് ഒപ്പം നിൽക്കും.അതെ സമയം സിറ്റിങ് എംഎൽഎമാരായ എ.എൻ. ഷംസീർ, ഒ.ആർ. കേളു, പി. ഉണ്ണി, കെ.ബാബു, കെ.ഡി. പ്രസേനൻ, യു.ആർ. പ്രദീപ്, മുരളി പെരുനെല്ലി, കെ.ജെ. മാക്സി, സജി ചെറിയാൻ, കെ.യു. ജനീഷ് കുമാർ, എം. സ്വരാജ്, ആന്റണി ജോൺ, യു. പ്രതിഭ, വീണാ ജോർജ്, എം. മുകേഷ്, എം. നൗഷാദ്, വി. ജോയി, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, കെ. അൻസലൻ, വി.കെ. പ്രശാന്ത് എന്നീ 23 പേർക്കു വീണ്ടും മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. പി.കെ.ശശിയുടെ കാര്യത്തിൽ ഇന്നു സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
മന്ത്രി ബാലനു പകരം തരൂരിൽ കെ. രാധാകൃഷ്ണന്റെ പേരും ചർച്ച ചെയ്തു. ഡോ: പി.കെ. ജമീലയും പട്ടികയിലുണ്ട്. മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ മന്ത്രി കെ.കെ. ശൈലജ മത്സരിക്കും. ജി. സുധാകരനു പകരം അമ്പലപ്പുഴയിൽ എച്ച്. സലാമിനാണു സാധ്യത. ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്കിനു പകരം ജെ. ചിത്തരഞ്ജൻ വന്നേക്കും. 5 തവണ മത്സരിച്ച രാജു ഏബ്രഹാമിനു പകരം റാന്നിയിൽ റോഷൻ റോയി മാത്യു സ്ഥാനാർഥിയാകും.സംഘടനാ ചുമതലയിലേക്ക് വരുമോ ജയരാജൻ?
മന്ത്രിസഭയിലെ രണ്ടാമനായ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ മത്സര രംഗത്തു നിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം സംഘടനാ ചുമതലയിലേക്കു വരുമോ എന്ന സന്ദേഹം ശക്തമായി. എൽഡിഎഫ് കൺവീനർ, പാർട്ടി ആക്ടിങ് സെക്രട്ടറി എന്നീ 2 ചുമതലകളും തുടർന്നും എ.വിജയരാഘവനെ തന്നെ ഏൽപിക്കുമോ എന്നതിനെ ആശ്രയിച്ചാകും ജയരാജന്റെ സാധ്യത.കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ മടങ്ങിയെത്താൻ ഇട ഉണ്ടെങ്കിലും ചികിത്സ തുടരുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ അതിനു സാധ്യത കുറവാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
https://www.facebook.com/Malayalivartha

























