സ്വർണ്ണക്കടത്ത് കേസിലെ ബിന്ദുവിനെ വീട്ടിൽ നിന്നും തട്ടികൊണ്ടു പോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ; അന്വേഷണം കടുപ്പിച്ച് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും അടക്കം കേന്ദ്ര ഏജൻസികൾ
മൂന്നാറിൽ യുവതിയെ തട്ടിയുണ്ട് പോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കോട്ടയം സ്വാദേശി ഷംസാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ കൂട്ടാളികളായ നാലുപേർ നേരെത്തെ പിടിയിലായതാണ്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനായിരുന്നു.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനായിരുന്നു മാന്നാറിലെ വീട്ടിൽ നിന്നും സംഘം ബിന്ദുവിനെ തട്ടികൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ പോലീസിന്റെ പിടിയിലായത്.
ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദു എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 19 നായിരുന്നു ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. പേസ്റ് രൂപത്തിലാക്കി ബെൽറ്റായി ധരിച്ചായിരുന്നു കടത്തിയത്.
കടത്തിയ സ്വർണ്ണം കൊടുവള്ളി സുരേഷിന് കൈമാറണമെന്നായിരുന്നു സംഘത്തിന്റെ ധാരണ. എന്നാൽ ബിന്ദുവും ഭർത്താവ് ബിനോയിയും ഇത് തെറ്റിച്ച് സാധാരണ വരുന്ന വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് വീട്ടിലെത്തുകയായിരുന്നു . ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടിയും എത്തി.
തുടർന്ന് ബിന്ദുവിനെ തട്ടികൊണ്ട് പോകുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണ്. എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളായിരുന്നു.
https://www.facebook.com/Malayalivartha