ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നതിനു പിന്നിൽ ചിലത് ചീഞ്ഞു നടന്നു ;ഇ ഡിയെ പേടി കാണുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലിലുള്ള വിവാദങ്ങളാണ് ഉയർന്നു വന്നത് .എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് താൻ ബി ജെ പിയിൽ എത്തിയാൽ പാർട്ടിക്ക് വലിയ രീതിയിൽ നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന രീതിയിലുള്ള ചില അഭിപ്രായങ്ങളും ഉയർന്നു കേട്ടിരുന്നു .അതോടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായായി ശ്രീധരനെ ഉയർത്തി കാണിച്ചുകൊണ്ട് കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തു വന്നത് ശ്രദ്ധേയമായി .പക്ഷെ ഉടൻ തന്നെ അത് തിരുത്തി ഇരു നേതാക്കളും രംഗത്തു വന്നു .ഇതിനു തൊട്ടുപിന്നാലെയാണ് ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നില്‍ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ .
ഇ. ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലര്‍ക്കും ഇ.ഡിയെ പേടിയുണ്ടെന്നായിരുന്നു ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.കേന്ദ്രഗവര്‍മെന്റിന്റെ കയ്യിലാണ് ഇ.ഡിയിരിക്കുന്നത്. കൊച്ചിയിലെ മെട്രോ, ദല്‍ഹിയിലെ ഡി.എം.ആര്‍.സി, പാലാരിവട്ടം പാലം ഇതിലെല്ലാം തെരഞ്ഞെടുക്കുന്ന ഇ. ശ്രീധരന് കയ്യും മെയ്യും മറന്നിട്ടാണ് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്.അപ്പോള്‍ ഈ വയസ്സുകാലത്ത് അദ്ദേഹം ബി.ജെ.പിയില്‍ പോകണമെങ്കില്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു എന്ന പോലെ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോയ മേജര്‍ രവി വരെ മടങ്ങി വരുന്ന ഈ സമയത്ത് അദ്ദേഹം അങ്ങോട്ട് പോകേണ്ട വല്ല കാര്യവുമുണ്ടോ?.അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണല്ലോ എന്ന ചോദ്യത്തിന് ജീവിതത്തിലൊരിക്കലും കിട്ടാത്ത ഒരു പദവിയിലേക്ക് ആരെ വേണമെങ്കിലും ഉയര്‍ത്തിക്കാണിക്കാമല്ലോ എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി.ഈയടുത്തകാലത്തൊന്നും ബി.ജെ.പി കേരളത്തില്‍ സീറ്റ് പിടിക്കില്ല. ആകെയുള്ള ഒരു സീറ്റ് നേമത്താണ്. അതുംകൂടി നഷ്ടപ്പെടാന്‍ പോകുകയാണ്. കുമ്മനംരാജശേഖരനാണ് മത്സരിക്കാന്‍ പോകുന്നത്. രാജഗോപാലിന് രാഷ്ട്രീയത്തിനതീതമായ ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. മാത്രമല്ല ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയായിരുന്നു യു.ഡി.എഫിന്റേത്. ജനതാദള്‍ ആയിരുന്നു മത്സരിച്ചത്. ഇത്തവണ ഇവിടെ കോണ്‍ഗ്രസ് മത്സരിക്കാന്‍ പോകുകയാണ്. കുമ്മനമൊന്നും ഇത്തവണ നിയമസഭയില്‍ വരുമെന്ന് പ്രതീക്ഷിക്കണ്ട, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha