മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; ബിന്ദുവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് കൊട്ടേഷന്‍ നല്‍കിയത് ഷംസി; ഷംസിയെ പിടിക്കൂടിയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്
യുവതിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. കോട്ടയം സ്വദേശി ഷംസ് ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മാന്നാര്‍ വിസ്‌മയ വിലാസത്തില്‍ ബിന്ദു(39)വിനെയാണ് തട്ടിക്കൊണ്ടു പോയത്. ബിന്ദുവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് കൊട്ടേഷന്‍ നല്‍കിയത് ഷംസിനായിരുന്നു.
സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നത് കണ്ടെത്തിയിരുന്നു. ധാരണ തെറ്റിച്ചതിനെ തുടര്‍ന്നായിരുന്നു ബിന്ദുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. ഈ കേസുമായി ബന്ധപ്പെട്ട് ഷംസിന്റെ കൂട്ടാളികളും കേസില്‍ കണ്ണികളുമായ അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ബിനോ വര്‍ഗീസ്,ശിവപ്രസാദ്, സുബീര്‍, അന്‍ഷാദ്, അബ്‌ദുല്‍ ഫഹദ്, പീറ്റര്‍ എന്നിവരായിരുന്നു പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 22-നായിരുന്നു ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ ശേഷം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടത്. സ്വര്‍ണം കടത്തിയെന്നും മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു പോലീസിനു മൊഴി നല്‍കിയിരുന്നു. ജില്ലാ പോലീസിന് പുറമെ കസ്‌റ്റംസും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അന്വേഷിക്കുന്നുണ്ട്.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം വളരെയധികം അമ്പരപ്പ് ഉണ്ടാക്കിയതായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. എങ്കിലും സംഭവത്തിൽ ദുരൂഹത ഉയർന്നിരുന്നു. യുവതിയുടെ പുതിയ മൊഴി അന്വേഷണസംഘത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരുന്നു.
സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് മാന്നാർ സ്വദേശി ബിന്ദു പറയുമ്പോഴും ദുരൂഹതകൾ ബാക്കിയുണ്ടായിരുന്നു. സ്വർണം കൊണ്ടുവന്നുവെന്നും മാലിയിൽ ഉപേക്ഷിച്ചു എന്നും യുവതി സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വർണമാണ് തന്നുവിട്ടതെന്ന് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്.
എന്നാൽ, സ്വർണംകൊടുത്ത ഹനീഫയെയും അയാളുടെ ആൾക്കാരെയും നല്ല പരിചയമുണ്ട്. ഭർത്താവ് ദുബായിൽ സ്വകാര്യടാക്സി ഓടിച്ചിരുന്നപ്പോൾ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആൾക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവർ പറഞ്ഞത് . ഇതിനുമുൻപും ചിലബോക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ തന്നുവിട്ടിരുന്നെന്നും അത് കോസ്മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറഞ്ഞിരുന്നു.
മാത്രമല്ല വളരെ അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു മൊഴിയാണ് യുവതി പറഞ്ഞത് . തട്ടിക്കൊണ്ടുപോയവർ ചുരിദാർ വാങ്ങി നൽകി മാത്രമല്ല,1000 രൂപയും നൽകിയെന്നും യുവതി പറഞ്ഞിരിക്കുന്നു. മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം വടക്കഞ്ചേരിയിലുപേക്ഷിക്കുന്നതിനു മുൻപ് പുതിയ ചുരിദാർ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറഞ്ഞിരുന്നു .
പോലീസ് പട്രോളിങ് കാണുമ്പോൾ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha