കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാർത്ഥി നിർണയം; തുറന്നടിച്ച് മുരളീധരൻ
കോൺഗ്രസ്സിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ കാര്യത്തിൽ കെ.മുരളീധരൻ എം.പി ഒരഭിപ്രായം പറഞ്ഞിട്ടുണ്ട് -കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാർത്ഥി നിർണയം _ ഇത് പാർട്ടി നേതൃത്വത്തിനെതിരെ മുരളീധരൻ തുറന്നടിച്ച വിമർശനമാണ് തൊടുത്ത് വിട്ടിരിക്കുന്നത്. മുരളീധരൻ പറഞ്ഞതു ശരിയാണ് -കെ പി സി സി ഭാരവാഹികളെപ്പോലെ ആകരുത് സ്ഥാനാർത്ഥി നിർണ്ണയം - മുതിർന്ന നേതാക്കന്മാരുടെ പെട്ടി എടുക്കുന്നവരെല്ലാം കെ പി സി സി ഭാരവാഹികളായി മാറും.അവർ പിന്നീട് സ്ഥാനാർത്ഥികളുമായി മാറും.സ്ഥാനാർത്ഥികൾ ജയിച്ച് വരണമെങ്കിൽ സ്ഥാനാർത്ഥി നിർണയം നല്ലതായി നടക്കണം. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം വീതം വയ്ക്കൽ മാത്രമാണ്. വട്ടിയൂർക്കാവ് നിയോജക മണ്ഡലം രൂപീകതമായ 2011 മുതൽ കെ.മുരളീധരൻ ആ മണ്ഡലത്തിൽ നിന്നും വിജയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തെ മുരളീധരന് നന്നായി അറിയാം. വട്ടിയൂർക്കാവിനും മുരളീധരനെ നന്നായി അറിയാം.
ആ സ്ഥിതിയ്ക്ക് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണ്ണയം മുരളീധരനുമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. നേതാക്കളുടെ വീതംവയ്പ് ആണെങ്കിൽ അത് ജനം അംഗീകരിക്കാൻ പോകുന്നില്ല. വട്ടിയൂർക്കാവ് എന്ന മണ്ഡലത്തിന് മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാതി സമവാക്യങ്ങൾക്ക് അല്ല പ്രാധാന്യം _ മറിച്ച് വ്യക്തിയുടെ കഴിവിന് പ്രാധാന്യം കൊടുക്കുന്ന വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ഉള്ളത്. അതാണ് രണ്ട് തവണയും മുരളീധരൻ കണ്ടത്. ഓരോ മണ്ഡലത്തിന്നും നിരവധി ഭൈമീ കാമുകന്മാർ ഉളള പ്രസ്ഥാനമാണ് കോൺഗ്രസ്സ് ' _ ഈ ഭൈമീ കാമുകന്മാർ ഇപ്പോൾ നെട്ടോട്ടമാണ്. കോൺഗസ്സിനെപ്പോലുള്ള പാരമ്പര്യവും പഴക്കവുമുള്ള പാർട്ടികളിൽ ഇപ്പോഴും ഇക്കാര്യത്തിൽ സമീപനം ഉദാരമാക്കിയിട്ടില്ല. സ്ഥാനാർത്ഥി നിർണയ വേളയിൽ നടക്കുന്ന കൂട്ടയടിയും തെറ്റിപ്പിരിയലുമൊക്കെ അതിന് തെളിവാണ്.തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ സമ്മർദ്ദ ഗ്രൂപ്പുകളുണ്ടാക്കിസ്ഥാനാർത്ഥിത്വം തരപ്പെടുത്താനുള്ള അടവുകൾ കോൺഗ്രസ്സുകാർക്ക് പണ്ടേ പരിമിതമാണ്. തനിക്ക് ശേഷം പ്രളയം എന്ന മനോഭാവം വച്ചു പുലർത്തുന്ന നേതാക്കൾക്കും കുറവൊന്നുമില്ല. അധികാരവും സ്ഥാനമാനങ്ങളും പിന്തുടർച്ചാവകാശം പോലെ കൈമാറുന്ന സമ്പ്രദായവും ജനാധിപത്യത്തിന് യോജിച്ചതല്ല -ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ കെ.സി.ജോസഫ് കാലങ്ങളായി നിൽക്കുകയാണല്ലോ? എന്തുകൊണ്ട് ആണ് അദ് ദേഹം പിന്മാറ്റം നടത്തിയത്? ജോസ് വിഭാഗം എൽ ഡി എഫിൽ ചേക്കേറിയത് ഇരിക്കൂറിൽ കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കും എന്നു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. അല്ലാതെ പുതിയ നിര വരട്ടെ എന്നു കരുതിയല്ല. എന്നിട്ട് അദ് ദേഹം എന്താണ് പറഞ്ഞത്? വേണമെങ്കിൽ ചങ്ങനാശ്ശേരിയിൽ മത്സരിക്കാം എന്ന്. അപ്പോൾ ആ പ്രഖ്യാപനം അ ധിക്കാരക്കൊതി തീർന്നത് കൊണ്ട് അല്ലല്ലോ?
ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിലും സി.എഫ്.തോമസ് എന്താണ് പറഞ്ഞിരുന്നത്? ഇത്തവണ കൂടി മാത്രമേ താൻ മത്സര രംഗത്ത് ഉള്ളൂ എന്ന് .പറഞ്ഞ് പറഞ്ഞ് ജീവിതകാലമത്രയും സി.എഫ്.തോമസ് അധികാര കസേരയിൽ ഇരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന മനോഭാവം വച്ചു പുലർത്തുന്ന നേതാക്കൾക്കും കുറവൊന്നുമില്ല. കെ.പി.സി- സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എന്താണ് ചർച്ചയിൽ വന്നത്?- നാലോ അഞ്ചോ ടേം കഴിഞ്ഞാൽ സ്വയം മാറി നിൽക്കണമെന്ന അഭിപ്രായം ഉയർന്നു വന്നില്ലേ?_ ഈ നിർദേശം നേതൃത്യം ഗൗരവപൂർവ്വം എടുക്കേണ്ടതല്ലേ? ഈ നിർദ്ദേശം തന്നെ അർഹമായതിലും അധികമല്ലേ എന്ന സന്ദേഹം ന്യായമാണ്.നാലും അഞ്ചും ടേം എന്നതിനു പകരം രണ്ടോ മൂന്നോ എന്നാക്കിമാറ്റുകയല്ലേ ഉചിതമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു '_ പുതിയവർ രംഗപ്രവേശം ചെയ്യട്ടെ - വനിതകൾക്കും അവസരം നൽകുക -കടൽ കിഴവന്മാരുടെ വീതംവയ്പ് കഴിയുമ്പോൾ വനിതകളുടെ സ്ഥാനം അടുക്കളയിൽ ആകുകയാണ് മുൻകാലങ്ങളിൽ പതിവ്.
https://www.facebook.com/Malayalivartha