വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സിൽ നിന്ന് പുറത്താക്കി; രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചു
കോട്ടയം ഇല്ലിക്കൽ ചിന്മയ സ്കൂളിൽ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് പുറത്താക്കിയെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഫീസ് അടയ്ക്കാതിരുന്ന 232 കുട്ടികളെയാണ് സ്കൂളിൽ നിന്ന് പുറത്തക്കിയത്.
ഇതോടുകൂടി മാതാപിതാക്കൾ ഒരുമിച്ച് സ്കൂൾ പ്രിൻസിപ്പാളിനെ ഉപരോധിക്കുകയായിരുന്നു. മുദ്രാവാക്യങ്ങളുമായി പ്രിൻസിപ്പാളിന്റെ റൂമിനു മുന്നിലിരുന്നായിരുന്നു ഉപരോധിച്ചത്. കോവിഡിനെ തുടർന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളായിരുന്നു. ഇതിനെ തുടർന്ന് ഫീസിൽ ഇളവ് വരുത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടതായിരുന്നു.
എന്നാൽ അധികൃതർ ഫീസിൽ ഇളവ് വരുത്തിയിരുന്നില്ല. തുടർന്ന് രക്ഷിതാക്കൾ ഫീസടയ്ക്കുന്നതും നീട്ടുകയായിരുന്നു. ഇതോടു കൂടിയാണ് ഫീസടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽനിന്നും പുറത്താ ക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ആയതിനാലാണ് ഫീസടയ്ക്കാത്തതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് വരെ ഉയർന്ന ഫീസാണ് ഇവർ ഈടാക്കുന്നത്. കൂടാതെ ആവശ്യത്തിന് ക്ലാസുകൾ നൽകാറില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഫീസില്‍ ഇളവ് നല്‍കണമെന്ന് ഡി.ഇ.ഒ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ അധികൃതര്‍ അവഗണിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
എന്നാൽ, ഫീസിൽ പിന്നീട് പതിനഞ്ച് ശതമാനം വരെ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഫീസയ്ക്കുന്നവരെ സ്കൂളിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. ഡിവൈ.എസ്.പി സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് ഡിവൈ.എസ്.പിയുമായി വീണ്ടും ചർച്ച നടത്തും അതുവരെ എല്ലാ ഓൺലൈൻ ക്ലാസ്സുകളുംനിർത്തിവെക്കണമെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം.
https://www.facebook.com/Malayalivartha