Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

2021 ലെ വാര്‍ത്താതാരം ആര്?സംശയമില്ലാതെ പറയാം... കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍! വധഭീഷണിയെ ഭയക്കുന്നില്ലെന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്ന സുമിത് കുമാര്‍ എന്ന ചുണക്കുട്ടി ഓഫീസറാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്താതാരം...

05 MARCH 2021 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

2021 ലെ വാര്‍ത്താതാരം ആര്. സംശയമില്ലാതെ പറയാം. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. വധഭീഷണിയെ ഭയക്കുന്നില്ലെന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്ന സുമിത് കുമാര്‍ എന്ന ചുണക്കുട്ടി ഓഫീസറാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്താതാരം...

പിണറായിയെ മുട്ടിലിഴക്കുന്ന സുമിത് കുമാര്‍ എന്ന പുലിക്കുട്ടി ആരാണ്. കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതാണ്. വെല്ലുവിളികളും ക്വട്ടേഷനും ഒന്നിനും തന്നെ തകര്‍ത്തെറിയാനാവില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കസ്റ്റംസ് കണ്ട ഈ മികച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേരളത്തെയാകെ അമ്പരിപ്പിച്ചിരിക്കുകയാണ്. മുഖ്യനെ വെള്ളംകുടിപ്പിക്കുന്നു. മന്ത്രിമാരെ അഴിക്കുള്ളിലാക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ച സുമിത് കുമാര്‍ ഇന്ന് താരമാണ്.

ഏതായാലും മുഖ്യന്റെയും ചില ടീമുകളുടേയും കസേര തെറിക്കുെമന്ന് ഏതാണ്ട് ഉറപ്പായി..പിണറായിയെ പറപ്പിച്ച സുമിത് കുമാര്‍, അമ്പടാ വീരാ പൂട്ടെന്ന് പറഞ്ഞാല്‍ ഇതാണ് എന്നാണ് പ്രതിപക്ഷം പോലും പറയുന്നത്.
ഒരു പക്ഷെ ഈ ചുണക്കുട്ടി രാഷ്ട്രീയ കേരളത്തിന്റെ തലവര പോലും മാറ്റിമറിച്ചേക്കാം. തിരഞ്ഞെടുപ്പല്ലേ. വമ്പന്‍ തുറുപ്പല്ലേ എടുത്തിട്ടിരുക്കുന്നത്.

യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇരുവരും ഡോളര്‍ കടത്തിന് ഒന്നിച്ചെന്നുമുള്ള അതീവ ഗുരുതര ആരോപണമാണ് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് മുന്നോട്ടുവയ്ക്കുന്നത്. ശിവശങ്കര്‍ രാഷ്ട്രീയ ഉന്നതര്‍ക്കും കോണ്‍ലുലേറ്റ് അധികൃതര്‍ക്കും ഇടയിലെ കണ്ണിയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ രാഷ്ട്രീയ നേതാക്കള്‍ വന്‍തോതില്‍ കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഉന്നതരുടെ പേരുകള്‍ പറായിതിരിക്കാന്‍ തനിക്കു ഭീഷണി ഉണ്ടായിരുന്നെന്നും സ്വപ്ന മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയേയും കസ്റ്റംസ് ഡോളര്‍ കടത്തില്‍ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ടുണ്ട്. സുമിത കുമാര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. അതും സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അബ്ദുള്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുക്കം സ്വദേശികളായ രണ്ടു യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കല്‍പ്പറ്റയില്‍നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടര്‍ന്നു, മാര്‍ഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ. കിരണ്‍ ആണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, വാഹനം അശ്രദ്ധമായി ഓടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റഡിയിലായവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യ, പിടിയിലായവര്‍ക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ വാഹനത്തെ എന്തുകൊണ്ട് പിന്തുടര്‍ന്നു എന്ന ചോദ്യത്തിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നുവെന്നാണ് ആരോപണം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെയും താരമായിരുന്നു ഈ മിടുക്കനായ ഓഫീസര്‍.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴിയുളള അനധികൃത മദ്യക്കടത്ത് തടഞ്ഞ സംഭവത്തിലും സുമിത് കുമാറിന് വധഭീഷണി വന്നിരുന്നു. സംഭവത്തില്‍ സുമിത് കുമാറിന്റെ പരാതിയില്‍ ദേശീയ ഏജന്‍സികള്‍ അന്ന് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ്് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നുളള വില്‍പ്പന രേഖകള്‍ പരിശോധിച്ചതിന് ശേഷം സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയാണോ വധഭീഷണിക്ക് പിന്നിലെന്ന് സുമിത് കുമാര്‍ പ്രതികരിച്ചില്ല.

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത കുട്ടികളടക്കമുളള 13000 ത്തോളം പേരുടെ പേരിലാണ് വിദേശമദ്യം വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയത്. പിന്നീടിത് പുറത്തേക്ക് കടത്തുകയായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വിമാനത്താവളത്തിന് അകത്ത് നികുതിയിളവോടെയാണ് വിറ്റിരുന്നത്. വിലയേറിയ ഈ ഉല്‍പ്പന്നങ്ങള്‍ പുറംവിപണിയില്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതായാണ് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (9 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (2 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (2 hours ago)

അവസാന ഓഡിയോ സന്ദേശം..  (2 hours ago)

COURT പൊരിഞ്ഞ അടി  (3 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (4 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (4 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends