Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍

07 MARCH 2021 10:19 AM IST
മലയാളി വാര്‍ത്ത

അമ്പാടിമുക്കും അമ്പാടിമുക്കിലെ കണ്ണനായ പി ജയരാജനും പിജെ ആര്‍മിയും മലയാളികളുടെ രക്തത്തിലായിട്ട് കാലം കുറേയായി. പി. ജയരാജന് സീറ്റ് നിഷേധിച്ചതോടെ വലിയ പ്രതിഷേധമാണ് പിജെ ആര്‍മി ഉയര്‍ത്തുന്നത്. എന്നാല്‍ പി ജയരാജനാകട്ടെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അതാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം.

സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ നിരാശയും പ്രതിഷേധവും പരസ്യമായി പ്രകടിപ്പിക്കുകയാണ് പി.ജെ.ആര്‍മി. അരലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുള്ള പി.ജെ. ആര്‍മിയുടെ ഫെയ്‌സ്ബുക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവര്‍ത്തകര്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയത്.

 



32,000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫീഷ്യല്‍ പേജിലും 'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സൈബര്‍ പേജുകളിലും അണികള്‍ പരസ്യ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. കടുത്ത പിജെ ആരാധകര്‍ സ്വന്തം ഫെയ്‌സ്ബുക് വാളിലും വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി.ജെ.ആര്‍മിയുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രചാരണമാണു നടക്കുന്നത്. ഭാര്യമാര്‍ക്ക് സീറ്റ് താലത്തില്‍ വച്ചു നല്‍കുന്നു. ഭാര്യമാരെയും, പിന്നണി ഗായികമാരെയും തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനോടൊപ്പംതന്നെ പാര്‍ട്ടിയെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സഖാവ് പി.ജയരാജനെയും ടി.ശശിധരനെയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും... എന്നും പോസ്റ്റുകളുണ്ട്.

 



തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രചാരണങ്ങളെ തള്ളി സാക്ഷാല്‍ അമ്പാടി മുക്കിലെ കണ്ണനായ പി. ജയരാജന്‍ തന്നെ രംഗത്തെത്തി.

ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്നു വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏതു ചുമതല നല്‍കണം എന്നതു പാര്‍ട്ടിയാണു തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനയ്ക്കു വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല.

 



അതിനാല്‍തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍നിന്നു പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ചിലരുടെ പ്രചാരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണിക്കാനും ശ്രമം നടക്കുന്നതായാണു തിരിച്ചറിയേണ്ടത്. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ.

 



ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണു സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി.ജെ. ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.



എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു പാര്‍ട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്... എന്ന് പറഞ്ഞാണ് പി ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (2 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (4 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (4 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (6 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News