Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍

07 MARCH 2021 10:19 AM IST
മലയാളി വാര്‍ത്ത

അമ്പാടിമുക്കും അമ്പാടിമുക്കിലെ കണ്ണനായ പി ജയരാജനും പിജെ ആര്‍മിയും മലയാളികളുടെ രക്തത്തിലായിട്ട് കാലം കുറേയായി. പി. ജയരാജന് സീറ്റ് നിഷേധിച്ചതോടെ വലിയ പ്രതിഷേധമാണ് പിജെ ആര്‍മി ഉയര്‍ത്തുന്നത്. എന്നാല്‍ പി ജയരാജനാകട്ടെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അതാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം.

സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ നിരാശയും പ്രതിഷേധവും പരസ്യമായി പ്രകടിപ്പിക്കുകയാണ് പി.ജെ.ആര്‍മി. അരലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുള്ള പി.ജെ. ആര്‍മിയുടെ ഫെയ്‌സ്ബുക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവര്‍ത്തകര്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയത്.

 



32,000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫീഷ്യല്‍ പേജിലും 'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സൈബര്‍ പേജുകളിലും അണികള്‍ പരസ്യ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. കടുത്ത പിജെ ആരാധകര്‍ സ്വന്തം ഫെയ്‌സ്ബുക് വാളിലും വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി.ജെ.ആര്‍മിയുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രചാരണമാണു നടക്കുന്നത്. ഭാര്യമാര്‍ക്ക് സീറ്റ് താലത്തില്‍ വച്ചു നല്‍കുന്നു. ഭാര്യമാരെയും, പിന്നണി ഗായികമാരെയും തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനോടൊപ്പംതന്നെ പാര്‍ട്ടിയെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സഖാവ് പി.ജയരാജനെയും ടി.ശശിധരനെയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും... എന്നും പോസ്റ്റുകളുണ്ട്.

 



തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രചാരണങ്ങളെ തള്ളി സാക്ഷാല്‍ അമ്പാടി മുക്കിലെ കണ്ണനായ പി. ജയരാജന്‍ തന്നെ രംഗത്തെത്തി.

ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്നു വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏതു ചുമതല നല്‍കണം എന്നതു പാര്‍ട്ടിയാണു തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനയ്ക്കു വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല.

 



അതിനാല്‍തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍നിന്നു പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ചിലരുടെ പ്രചാരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണിക്കാനും ശ്രമം നടക്കുന്നതായാണു തിരിച്ചറിയേണ്ടത്. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ.

 



ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണു സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി.ജെ. ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.



എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു പാര്‍ട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്... എന്ന് പറഞ്ഞാണ് പി ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (6 minutes ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (18 minutes ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (24 minutes ago)

ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും  (45 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (46 minutes ago)

കൊടും മഴ വരുന്നു...! ന്യൂനമര്‍ദ്ദം ശക്തം..! ഉച്ചതിരിഞ്ഞാൽ കൊടും മഴ മാറി മറിഞ്ഞ് പ്രവചനം  (47 minutes ago)

22 ന് അവധി...! സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി..! കാരണം ഇങ്ങനെ  (53 minutes ago)

മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ ...  (1 hour ago)

ഓഹരി വിപണി നേട്ടത്തിൽ  (1 hour ago)

Al-ഫലാഹ് ബോംബിട്ട് തകർക്കും..! വിദ്യാര്‍ത്ഥികളെ കാണാനില്ല കൊന്ന് കുഴിച്ച് മൂടി..!അവറ്റകളുടെ ശവം തോണ്ടി പുറത്തിടുമെന്ന് ഷാ  (1 hour ago)

സ്വർണവിലയിൽ കുറവ്  (1 hour ago)

ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്  (1 hour ago)

  ചെസ്‌ ലോകകപ്പ്: അവസാന ഇന്ത്യൻ താരവും പുറത്ത്  (2 hours ago)

ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ...  (2 hours ago)

എല്ലാം അയ്യപ്പന്‍റെ മായ... ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം  (2 hours ago)

Malayali Vartha Recommends