വോട്ടര്‍ പട്ടിക ഇരട്ടിപ്പില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്ന് ചെന്നിത്തല
ഇടതുമുന്നണിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തു വന്നിരിക്കുകയാണ് .ഇരട്ട വോട്ടുമായി ബന്ധപ്പെട്ട ആരോപണം ഏറ്റവും ആദ്യം ഉന്നയിച്ചതും രമേശ് ചെന്നിത്തലയാണ് .ഇപ്പോൾ വീണ്ടും ആരോപണങ്ങളുമായി അദ്ദേഹം രംഗത്തു വന്നിരിക്കുകയാണ് .വോട്ടര്‍ പട്ടിക ഇരട്ടിപ്പില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. വോട്ട് ചെയ്ത് വിരലില്‍ പുരട്ടിയ മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.ഐ.എം വിതരണം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജനവികാരം അട്ടിമറിക്കാന്‍ സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.വോട്ടര്‍പ്പട്ടിക ഇരട്ടിപ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കുമെന്നും വ്യാജവോട്ടര്‍പ്പട്ടിക മുന്‍കൂട്ടി പ്ലാന്‍ചെയ്തതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ആഴക്കടല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.മേഴ്‌സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല പറഞ്ഞു.അതെ സമയം ഇരട്ടവോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് 12 മണിക്ക് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സിടി രവികുമാര്‍ ആണ് ഹര്‍ജി പരിഗണിക്കുക.വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് കമ്മീഷന്‍ മറുപടി നല്‍കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























