നേമത്ത് റോഡ് ഷോ നടത്താൻ എത്താത്തത് തിരിച്ചടിയാകുമെന്ന് മുരളിധരൻ; മൂന്നാം തിയതി തിരികെവരുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രിയങ്കഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് നേമത്ത് റോഡ് ഷോ നടത്താന്‍ കഴിയാത്തതില്‍ അതൃപ്‌തിയറിയിച്ച് സ്ഥാനാർഥി കെ. മുരളീധരന്‍. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു.
നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പും നൽകി. ഇപ്പോളിതാ ഏപ്രില്‍ മൂന്നിന് കേരളത്തില്‍ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകിയിരിക്കുന്നു.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും ഒപ്പം റോഡ് ഷോ എന്നിങ്ങനെയായിരുന്നു പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഷെഡ്യൂള്‍ നിശ്‌ചയിച്ചത്. എന്നാല്‍ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കുകയായിരുന്നു.
ബി ജെ പിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത്, ഹെക്കമാന്‍ഡിന്റെ നിര്‍ദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന്‍ പ്രിയങ്കയോട് പറഞ്ഞത്.
ബി ജെ പിയും സി പി എമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എം പിയായിരുന്ന കെ മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് നേമത്ത് സ്ഥാനാർത്ഥിയാക്കിയത്.
മൂന്നാം തീയതി രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും വഴിയാകും പ്രിയങ്ക തിരുവനന്തപുരത്ത് എത്തുന്നത്. രാത്രി ഏഴ് മണിയ്‌ക്ക് ശേഷം നേമത്തും കഴക്കൂട്ടം മണ്ഡലത്തിലും പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുമെന്നാണ് കിട്ടിയിരിക്കുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























