രണ്ടാമതൊരു നേതാവ് ഉണ്ടാകരുത്; തനിക്ക് ശേഷം മുഖ്യമന്ത്രിയെ ഉണ്ടാവേണ്ട എന്ന ലക്ഷ്യമാണ് പിണറായി വിജയന്റേതെന്ന് എം കെ മുനീർ, നേതാക്കളെ ആരെയും വളരാൻ അദ്ദേഹം അനുവദിച്ചിട്ടില്ല

തനിക്കു ശേഷം ഒരു മുഖ്യമന്ത്രി ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളെ പിണറായി വിജയന്‍ വളരാന്‍ സമ്മതിച്ചില്ലെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം. കെ. മുനീര്‍.
വിഎസ് അച്യുതാനന്ദന്റെ മേല്‍പോലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും കേന്ദ്രകമ്മറ്റിയും എല്ലാം പിണറായി വിജയനാണെന്നും മുനീര്‍ പറയുകയുണ്ടായി.
സര്‍വ്വേകളെ നമുക്കൊരിക്കലും ആശ്രയിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്‌പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍സിങ് അധികാരത്തില്‍ വരുന്നത്.
കോഴിക്കോട് സൗത്തില്‍ ഞാൻ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോർട്ട്. സ്ഥാനാർഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സർവ്വേ റിപ്പോര്‍ട്ടും. അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീർ ചോദിക്കുകയുണ്ടായി.
വേറെ നേതാക്കളെ ആരെയും വളരാന്‍ സമ്മതിച്ചിട്ടില്ല. അദ്ദേഹം ഏക ഛത്രാധിപതിയാണ്. അദ്ദേഹത്തിന് ഘടക കക്ഷികള്‍ ഒരു പ്രശ്‌നമല്ല. രണ്ടാമതൊരു നേതാവുണ്ടാകരുത്.
എനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്‌തൊരു മുഖ്യമന്ത്രി ഇതാദ്യമായാണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പോലും പാര്‍ട്ടി കടിഞ്ഞാണിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പാര്‍ട്ടിയും മുഖ്യന്ത്രിയും കേന്ദ്രകമ്മറ്റിയും അദ്ദേഹമാണ്. അങ്ങനെയുള്ള ഏകാധിപതികള്‍ക്ക് ലോകത്ത് സംഭവിച്ചത് എന്താണെന്ന് നോക്കണമെന്നും മുനീര്‍ പറഞ്ഞു വച്ചു.
https://www.facebook.com/Malayalivartha

























