വീട്ടിലെ കിണറ്റിൽ നിന്നും അച്ഛൻ വെള്ളം എടുത്തതിൽ അച്ഛനെ മകനും മരുമകളും ചേർന്ന് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു; ഒടുവിൽ ഇരുവരും പോലീസ് കസ്റ്റഡിയിൽ

കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മർദ്ദിച്ച കേസിൽ മകനും കരുമകളും അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടക്കുന്നത്. രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) മര്‍ദനമേറ്റ സംഭവത്തില്‍ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നൈനാനും മകനും തമ്മില്‍ ചെറിയ രീതിയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് പറയുന്നു.
രണ്ടു വീട്ടുകാർക്കും കൂടി ഒരു കിണറാണ് ഉള്ളത്. മോട്ടര്‍ ഉപയോഗിച്ചു വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന്‍ പൈപ്പ് തിരിച്ചപ്പോള്‍ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
ശരീരത്തിൽ മുഴുവൻ പരിക്കുകൾ പറ്റിയ വയോധികനെ അയൽവാസികളായിരുന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടന്ന് ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഏഴുമക്കളാണ് നൈനാന് ഉള്ളത്. ഭാര്യ വർഷങ്ങൾക്ക് മുൻപേ മരണപ്പെട്ടു.
മകനെയും മരുമകളെയും പോലീസ് കസ്റ്റഡിയിൽ എടുത്തതിനുശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























