ഏപ്രിൽ ഫൂൾ അഭിനയം പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഏപ്രിൽ ഒന്നിന് കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങി മരണം ചിത്രീകരിച്ച പ്ലസ്ടു വിദ്യാർത്ഥി ബെഡ്ഷീറ്റ് കുരുങ്ങി മരിച്ചു.
തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്‍റെയും പ്രമീളയുടെയും മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരണപ്പെട്ടത്. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്.
വ്യാഴാഴ്ച രാത്രി 9 മണിയോടെആയിരുന്നു തലവടി കിളിരൂര്‍ വാടകവീട്ടില്‍ വെച്ചായിരുന്നു സംഭവം നടക്കുന്നത്.
രാത്രി ഭക്ഷണത്തിനുശേഷം മൊബൈല്‍ ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കാണാത്തതിനാലാണ് അമ്മ മുറിയിലേക്ക് എത്തിയത്.
തുടർന്നായിരുന്നു മകൻ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതായി കാണുന്നത്. പെട്ടെന്ന് തന്നെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് മാറ്റി സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സിദ്ധാര്‍ഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മുറിയുടെ ജനാലയോട് ചേര്‍ന്ന് രംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിവെച്ചിരുന്നു. കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് വിദഗ്‌ധ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha