'എനിക്ക് അതിനുളള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം' നേരത്തെ പറഞ്ഞ ഈ അപമാനികള്‍; വീട്ടില്‍ നിന്നും ഒരു കോടി എടുത്തായാലും അക്കാര്യം ചെയ്യും: സുരേഷ് ഗോപി

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗം. ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ വൈറലാകുന്നത്.
വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമെന്നാണ് സുരേഷ് ഗോപി പ്രസംഗത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്.
'എന്നെ ജയിപ്പിച്ച് എം എല്‍ എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയിവരെ ഞാന്‍ പറഞ്ഞു.
ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുളള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസിലാക്കണം.
ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എം പിയാണ്. കൊവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്ബോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും.
ഒരു സി പി എം-സി പി ഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു.
ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും' എന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha