Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

വൈറസ് പകരാൻ സാധ്യത കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ.... അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ.... ചങ്കിടിച്ച് ജനങ്ങൾ..

22 APRIL 2021 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊലപാതകങ്ങൾ...

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്

ഇടിവെട്ടിയവനെ പാമ്പ് കടിക്കുക എന്ന ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ, ഇത് തികച്ചും അന്യർഥമാക്കിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊറോണയെ തുരത്താനാണ് നമ്മൾ വാക്സിനേഷന്‍ ക്യാംപുകളിലേക്ക് ഓടിയെത്തുന്നത് എന്നാൽ കൊവിഡിന്റെ പ്രധാന വ്യാപനത്തിന് കാരണമായി വാക്സിനേഷന്‍ ക്യാംപുകൾ മാറിയേക്കാമെന്നാണ് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ അറിയിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ച ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായത്. വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പുലർത്തണമെന്നും രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐഎംഎ ഭാരവാഹികള്‍ പറയുകയുണ്ടായി.

ഇത് കൂടാതെ സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരും വിലയിരുത്തിയിരുന്നു‍ണ്ട്. ഫലം വൈകുന്നത് ഇപ്പോഴും പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി സർക്കാർ ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം എന്നും അവർ നിർദ്ദേശിച്ചു.  

സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വലിയ രീതിയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനയെ സംഘടന എതിര്‍ക്കുന്നത്. കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു സംഘടന പറയുന്നു.

പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ ആയതിനാൽ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിന്റെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്റെ ഉദ്ദേശ്യം  തന്നെ വിഫലമാക്കുന്നതാണ്.

വീടുകളില്‍ ചികില്‍സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ജീവനക്കാരെ ഉറപ്പ് വരുത്തണം.

ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ വാക്‌സീനായി ഇന്നും കനത്ത തിരക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ വൻ തിരക്കാണ് കണാൻ സാധിക്കുന്നത്. രജിസ്ട്രേഷൻ ഓൺലൈനാക്കിയതറിയാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്താനെത്തിയവർ ആകെ നട്ടം തിരിഞ്ഞു. ഇതു വാക്കു തർക്കത്തിനും ഇടയാക്കി.

ആശുപത്രിയിൽ ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച നോട്ടീസ് പതിപ്പിക്കുകയോ നിർദേശം ലഭിക്കുകയോ ചെയ്തില്ലെന്നു പരാതി ഉയർന്നു. രണ്ടാം ഡോസെടുക്കാനെത്തിയവരും ഏറെ ബുദ്ധിമുട്ടി. ആദ്യ ഡോസെടുത്ത് 56 ദിവസം കഴിഞ്ഞവർക്കു മുൻഗണന നൽകാമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനു ശേഷം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കു വാക്സിൻ നൽകാമെന്നും പൊലീസ് അറിയിച്ചു. പിന്നീട് രജിസ്ട്രേഷനില്ലാതെ രണ്ടാം ഡോസ് നൽകാൻ തീരുമാനിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (35 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (51 minutes ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (1 hour ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (2 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (2 hours ago)

ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കലയെ ആസ്വദിച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കൊച്ചി ബിനാലെയിൽ  (2 hours ago)

ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്  (2 hours ago)

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്  (2 hours ago)

അസമിലെ 500 വർഷം പഴക്കമുള്ള 'ഭാവന' കലാരൂപം കൊച്ചി ബിനാലെയിൽ അരങ്ങേറി  (2 hours ago)

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്: വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

ചെറുകഥയുടെ ഉള്ളറകള്‍- ത്രിദിന സാഹിത്യ സംഗമവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (2 hours ago)

ഒരു ചിത്രവും, ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും; ബോക്സ്ഓഫീസ് തകർക്കാൻ ഷാജി കൈലാസിന്റെ 'വരവ്'!!  (2 hours ago)

സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...  (2 hours ago)

Malayali Vartha Recommends