'കമ്മിയും കോ വാക്സിനും…. വാക്സിന്‍ പരിക്ഷണം ഇന്ത്യയില്‍ പുരോഗമിക്കുന്നു… റഷ്യ വാക്സിന്‍ നിര്‍മ്മിച്ചുവിതരണം നടത്തുന്നു, ഇവിടൊരാള്‍ പാത്രം കൊട്ടിയും ലൈറ്റുകത്തിച്ചും കളിക്കുന്നു...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്
കൊവിഡ് വാക്സിന് സെറം ഇന്‍സ്റ്റിട്ട്യൂട്ട് വില നിശ്ചയിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ അകാരണമായി വിമര്‍ശനമുന്നയിക്കുകയാണ് സൈബര്‍ സഖാക്കള്‍ ഏവരും. കേന്ദ്രത്തിന് ഇപ്പോള്‍ നല്‍കി വരുന്നതു പോലെ 150 രൂപയ്ക്കും പൊതുവിപണിയില്‍ 600 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്കു 400 രൂപയ്ക്കും വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് വാക്സിന്‍ ഉത്പാദകര്‍ ആയ സെറം ഇന്‍സ്റ്റിട്ട്യൂട്ട് ആണ്. എന്നാല്‍, ഇതുമായി നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജപ്രചാരണം അഴിച്ചുവിടുന്നുണ്ട്. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സൈബര്‍ സഖാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും പ്രതികരണങ്ങളും ഓരോന്നായി ഓര്‍മപ്പെടുത്തുകയാണ് ഗിരീഷ് ടി.വി.ജി എന്ന യുവാവ്. യുവാവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കമ്മിയും കോ വാക്സിനും…….വാക്സിന്‍ പരിക്ഷണം ഇന്ത്യയില്‍ പുരോഗമിക്കുന്നു……
കമ്മി: റഷ്യ വാക്സിന്‍ നിര്‍മ്മിച്ചുവിതരണം നടത്തുന്നു, ഇവിടൊരാള്‍ പാത്രം കൊട്ടിയും ലൈറ്റുകത്തിച്ചും കളിക്കുന്നു. വാള്‍ദമിര്‍ പുട്ടിന്‍ സിന്ദാബാദ്….. ഇന്ത്യ വാക്സിന്‍ വികസിപ്പിക്കുന്നു, പ്രധാനമന്ത്രി മോദി വാക്സിന്‍ വിതരണം അറിയിക്കുന്നു.
കമ്മി: അയ്യോ വേണ്ടത്ര പരീക്ഷണങ്ങള്‍ ഇല്ലാതെ വാക്സിന്‍ ഇറക്കുന്നേ …. മോദി പേരെടുക്കാന്‍ വേണ്ടി ജനങ്ങളേ കൊലക്കു കൊടുക്കുന്നേ….. കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമേ ഇറക്കാവൂ (പുട്ടി നേയും റഷ്യന്‍ വാക്സിനേയും പുകഴ്ത്തിയവരാണെന്ന് ഈ നിമിഷം പ്രത്യേകം സ്മരിക്കണം )വാക്സിന്‍ സൗജന്യമായി നല്‍കും എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.
കമ്മി: ക്യൂബയില്‍ നിന്ന് വാക്സിന്‍ ഇറക്കും, ഇവിടെ സ്വന്തമായി വികസിപ്പിക്കും, ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുംമുന്‍ന്നിരപോരാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നു.
കമ്മി: അയ്യോ വാക്സിന്‍ സ്വീകരിച്ച അയാള്‍ മരിച്ചു… ഇയാള്‍ മരിച്ചു….. എന്തുകൊണ്ട് മോദി വാക്സിന്‍ സ്വീകരിക്കുന്നില്ല, അത് വാക്സി നില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ്, ഇത് സാധാരണക്കാരന്‍്റെ ജീവന്‍ വച്ചുള്ളപരീക്ഷണമാണ്.
65 കഴിഞ്ഞ വര്‍ക്ക് വാക്സിന്‍ നല്‍കുന്നു.പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുന്നു.
കമ്മി: വാക്സിനിലൊന്നും കാര്യമില്ല, ഇതെല്ലാം കുത്തകകള്‍ക്കു വേണ്ടിയുള്ള തട്ടിപ്പാണ് ( ചില മൂത്ത കമ്മികള്‍ വാക്സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നു. ചിലര്‍ സാരിക്ക് മുകളില്‍ സൂചി വച്ച് എടുത്തെന്ന് തോന്നിപ്പിക്കുന്നു.) 45 വയസ്സു കഴിഞ്ഞ വര്‍ക്കുവാക്സിന്‍ നല്‍കിത്തുടങ്ങുന്നു.
കമ്മി: പഴയ പല്ലവി, കാര്യമില്ല.,, (ചില കമ്മികള്‍ വാക്സിന്‍ സ്വീകരിക്കുന്നു.)
രണ്ടാം തരംഗം രൂക്ഷം…
ഒട്ടുമിക്ക ആള്‍ക്കാരുംവാക്സിന്‍ കേന്ദ്രത്തിലേക്കോടുന്നു, വാക്സിന്‍ ചില സ്ഥലങ്ങളില്‍ തികയാതേ വരുന്നു. കമ്മി: മോദി വാക്സിനൊക്കെ വിദേശത്തേക്ക് കയറ്റി അയച്ച് ഇവിടെയുള്ളവര്‍ക്ക് നല്‍കുന്നില്ല.50 ലക്ഷം വാക്സിന്‍ അടുത്ത സെക്കന്‍്റില്‍ എത്തിക്കണം. വാക്സിന് വില ഉല്‍പ്പാദകര്‍ നിശ്ചയിക്കുന്നു, കേന്ദ്രത്തിന് ഇപ്പോള്‍ നല്‍കി വരുന്നതു പോലെ 150 രൂപയ്ക്കും പൊതുവിപണിയില്‍ 600 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ 400 രൂപയ്ക്കും നല്‍കുമെന്നവര്‍ പറയുന്നു.
കമ്മി: അയ്യോ മോദി വാക്സിന് വില കൂട്ടിയേ….. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ വേണം പോലും… അയ്യോ നാട്ടുകാരേ….. 150 രൂപയ്ക്കു വാങ്ങുന്ന വാക്സിന്‍ കേന്ദ്രം പഴയതുപോലെ സൗജന്യമായിത്തന്നെ ഗവ: ആശുപത്രികളിലൂടേയും ഡിസ്പെന്‍സറികളിലൂടേയും വിതരണം ചെയ്യന്നു…കമ്മി: അയ്യോ വാക്സിന് വില കൂട്ടിയേ മോദി പണം വാങ്ങുന്നേ …
https://www.facebook.com/Malayalivartha