Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സിപിഐയില്‍ തോല്‍വി കാനത്തിനു നേരേ പാര

23 APRIL 2021 11:35 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫില്‍ ഇത്തവണ നന്നായി മെലിഞ്ഞു ചെറുതാകാന്‍ സാധ്യയുള്ള പാര്‍ട്ടിയായിരിക്കും സിപിഐ എന്ന് നേതാക്കള്‍ മുന്‍കൂര്‍ വിധിയെഴുതിയിരിക്കുന്നു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 മുതല്‍ 82 സീറ്റ് നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്നു സിപിഐ അവകാശപ്പെടുമ്പോള്‍ തന്നെ സ്വന്തം സീറ്റ് കുറയുമെന്ന് സിപിഐ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ പരമാവധി 75 സീറ്റില്‍ താഴെയേ ഇടതുമുന്നണിക്കു ലഭിക്കു എന്ന നിഗമനമാണ് പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

 


2016ല്‍ 27 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് ജയിച്ച് ചരിത്രമെഴുതിയ പാര്‍ട്ടി ഇത്തവണ 25ല്‍ മത്സരിച്ച് 13 സീറ്റേ ഉറപ്പുപറയുന്നുള്ളു. ഇടതുതരംഗമുണ്ടായാല്‍ 16 സീറ്റില്‍ വരെ വിജയിക്കാന്‍ സാധ്യത പറയുമ്പോഴും ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും നഷ്ടമുണ്ടാകുന്ന പാര്‍ട്ടി സിപിഐ ആയിരിക്കുമെന്ന തീര്‍ച്ച.

സിപിഎം അന്‍പതോട് അടുത്ത് സീറ്റ് നേടുമ്പോള്‍ 15 താഴെയെത്തും സിപിഐ. എല്‍ഡിഎഫ് ഭരണതുടര്‍ച്ചയുണ്ടായാല്‍ കേരള കോണ്‍ഗ്രസ് മാണിക്കൊപ്പം രണ്ടോ മൂന്നോ മന്ത്രിപദിവിയില്‍ പാര്‍ട്ടി ഒതുങ്ങേണ്ടിവരും.

 


രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന കാനത്തിന്റെ പുത്തന്‍ സിദ്ധാന്തം മൂന്നു സീറ്റുകളെങ്കിലും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞു.

പുനലൂര്‍, പീരുമേട്, തൃശൂര്‍, ചേര്‍ത്തല തുടങ്ങി ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും പാര്‍ട്ടിക്കുള്ളില്‍ ഏറെ നേതാക്കള്‍ക്കും തൃപ്തിയില്ല. കാഞ്ഞിരപ്പള്ളി മണ്ഡലം സിപിഐയ്ക്ക് മത്സരിക്കാന്‍ വാങ്ങിയെടുക്കാന്‍ പറ്റാതെ വന്നതും പകരം സീറ്റ് കിട്ടാതിരുന്നതും വീഴ്ചയായി പാര്‍ട്ടി വിലയിരുത്തുന്നു.

 

 


മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു 13 സീറ്റില്‍ ഒതുങ്ങിപ്പോകാമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

2016 ലെ 91 സീറ്റ് എന്ന തിളങ്ങുന്ന പ്രകടനം ഇത്തവണ ഇടതു മുന്നണിക്ക് ഉണ്ടാകില്ലെന്നും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നുമാണ് സിപിഐയുടെ പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴച മൂലം സിഎമ്മിന് ആറും സിപിഐയ്ക്ക് നാലും സീറ്റുകള്‍ നഷ്ടപ്പെടുമെന്നതാണ് ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്.

 

ഒല്ലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചടയമംഗലം, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നിവയാണ് ഉറച്ച വിജയമെന്നു സിപിഐ കണക്കുകൂട്ടുന്ന സീറ്റുകള്‍. അതേ സമയം സിപിഐയുടെ ശക്തികേന്ദ്രമായ തൃശൂര്‍ ജില്ലയിലെ നാലോ അഞ്ചോ സിറ്റിംഗ് സീറ്റുകളില്‍ വലിയ പ്രതീക്ഷയില്ല.


മന്ത്രി വിഎസ് സുനില്‍കുമാറിന് ജയം ഉറപ്പായിരുന്ന തൃശൂര്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷയില്ല. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കാര്യമായി വോട്ടു പിടിച്ചാല്‍ ജയം കോണ്‍ഗ്രസിനോ ബിജെപിക്കോ അനുകൂലമായേക്കാം. നെടുമങ്ങാട്, കരുനാഗപ്പള്ളി, ചേര്‍ത്തല, മൂവാറ്റുപുഴ, പട്ടാമ്പി സിറ്റിംഗ് സീറ്റുകളില്‍ ഒപ്പത്തിനൊപ്പം മത്സരം എന്നതാണ് വിലയിരുത്തല്‍.

 

 

മധ്യകേരളത്തില്‍ വൈക്കം സംവരണ മണ്ഡലം മാത്രമാണ് വിജയിക്കുമെന്ന് ഉറപ്പുള്ളത്. ഇടുക്കി, എറണാകുളം, വയനാട് ഉള്‍പ്പെടെ ആറു ജില്ലകളില്‍ ഒരു സീറ്റുപോലും ഇല്ലാത്ത സ്ഥിതിയിലേക്ക് ഇത്തവണ സിപിഐ ചുരുങ്ങിയേക്കാം.

നിയമസഭയ്ക്കുള്ളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രാഗത്ഭ്യമുള്ളവര്‍ സിപിഐയില്‍ ഉണ്ടാവാനിടയില്ല.

 


നിലവിലെ സാഹചര്യത്തില്‍ 2011 ല്‍ ലഭിച്ച 13 സീറ്റുകളിലേക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെറുതാകുക മാത്രമല്ല കാര്യമായ പ്രാതിനിധ്യവും ഉണ്ടാവില്ല. ഇത്തവണ കൃഷി, റവന്യു, വനം എന്നീ വകുപ്പുകളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമെ ലഭിക്കു എന്ന മുന്‍വിധിയും വിവിധ കമ്മിറ്റികളിലുണ്ടായി. രണ്ടു സീറ്റുകളില്‍ മാത്രമെ വനിതകളെ മത്സരിപ്പിക്കാനായുള്ളു എന്ന വലിയ കുറവും വിമര്‍ശന വിഷയമായി.


ചടയമംഗലം, നാട്ടിക, ഹരിപ്പാട്, പറവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഏറെ കേമരല്ലെന്നാണ് വിലയിരുത്തലുണ്ടായത്. 25 സീറ്റുകളില്‍ മത്സരിച്ച സിപിഐ രണ്ടു ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടിവന്നതിലും എതിര്‍പ്പുള്ളവരുണ്ട്.

 


രണ്ടു തവണ എം.എല്‍.എയായവരെ മല്‍സരത്തില്‍ നിന്ന് സിപിഐ ഒഴിവാക്കിയതോടെ നാലുമന്ത്രിമാര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കള്‍ക്കാണ് മത്സരരംഗത്തുനിന്ന് പിന്‍മാറേണ്ടിവന്നത്. ഇതേ നിബന്ധന കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നെങ്കിലും ചില മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ നിബന്ധനയില്‍ ഇളവു നല്‍കിയതിനാലാണ് പലരും മൂന്നാമതും നിയമസഭയിലെത്തിയത്.

വിഎസ് സുനില്‍ കുമാര്‍, തിലോത്തമന്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍, ഇ.എസ് ബിജിമോള്‍ തുടങ്ങിയവരുടെ പിന്‍വാങ്ങല്‍ നേട്ടമുണ്ടാക്കിയില്ല. മാത്രവുമല്ല പുതുമുഖ താരങ്ങളെ അവതരിപ്പിച്ച മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളില്‍ സ്ഥാനാര്‍ഥികള്‍ മാഞ്ഞുപോയെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (1 hour ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (1 hour ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (1 hour ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (2 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (3 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (4 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (4 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (4 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (4 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (4 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (4 hours ago)

Malayali Vartha Recommends