Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

മറ്റ് മുന്നണികളുടെ വോട്ട് ബാങ്ക് പൊട്ടിച്ച് അനിലേട്ടൻ മുന്നിൽ... ഇത് ചരിത്ര ഭൂരിപക്ഷം... റിസൾട്ട് കണ്ട് ഞെട്ടി..!

03 MAY 2021 06:54 PM IST
മലയാളി വാര്‍ത്ത

ഇക്കുറിയും നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് തന്നെ നിലനിർത്തി. നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐയിലെ അഡ്വ. ജി.ആർ. അനിൽ വിജയിച്ചത് മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടിയിട്ടാണ് എന്ന പ്രത്യേകതയും ഉണ്ട്. ചില്ലറയൊന്നുമല്ല 23,309 വോട്ടുകൾക്കാണ് സിപിഐ സ്ഥാനാർഥി ജി. ആർ. അനിൽ കോൺഗ്രസ് സ്ഥാനാർഥി പി.എസ്.പ്രശാന്തിനെ പരാജയപ്പെടുത്തിയത്.

ഇതോടെ യുവ സ്ഥാനാർഥിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ കട്ട പൊകയായി. സിപിഐ ജില്ലാ സെക്രട്ടറിയാണ് ജി.ആർ.അനിൽ. ജെ.ആർ. പത്മകുമാറാണ് ബിജെപിക്കായി മത്സരിച്ചത്. ഇതിനു മുമ്പ്​ 1957ൽ സി.പി.ഐയിലെ എൻ. എൻ. പണ്ടാരത്തിൽ നേടിയ 12,665 വോട്ടും 1965ൽ കോൺഗ്രസിലെ വരദാരാജൻ നായർ നേടിയ 12,049 വോട്ടും 1977ൽ കണിയാപുരം രാമചന്ദ്രൻ നേടിയ 10,739 വോട്ടുമാണ് ഉയർന്ന ഭൂരിപക്ഷം. പിന്നീട്, മാറി മാറി വിജയിച്ചവർക്കൊന്നും ഇത്തരത്തിൽ പന്ത്രണ്ടായിരത്തിന് മുകളിൽ ഭൂരിപക്ഷം പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ആകെ വോട്ടിന്റെ പകുതിയോളം തന്റെ പെട്ടിയിലാക്കാൻ ഇത്തവണ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് വിജയം. 64 വർഷത്തിന്റെ ചരിത്ര പുസ്തകത്തിൽ ഇരട്ടി ഭൂരിപക്ഷം പിടിച്ച് സിപിഐയിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് സഖാവ് ജി. ആർ.

അണ്ടൂർകോണം, പോത്തൻകോട്, മാണിക്കൽ, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം. വെമ്പായമൊഴികെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരണത്തിലുള്ളത്. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനുതന്നെ മേൽക്കൈയുള്ളത്. മുനിസിപ്പാലിറ്റിയും എൽഡിഎഫിന്റെ പോക്കറ്റിൽ.

1987 ലെ തിരഞ്ഞെടുപ്പിൽ കെ.വി. സുരേന്ദ്രനാഥ് കോൺഗ്രസിലെ പാലോട് രവിയെ 5543 വോട്ടുകൾക്കു പരാജയപ്പെടുത്തി സീറ്റ് പിടിച്ചു. 1991 ൽ പാലോട് രവി സിപിഐയിലെ ഗോവിന്ദപ്പിള്ളയെ 939 വോട്ടിനു പരാജയപ്പെടുത്തി. 1996ൽ പാലോട് രവി സിപിഐയിലെ മാങ്കോട് രാധാകൃഷ്ണനെ 4264 വോട്ടിനു തോൽപിച്ചു.

2001 ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ 156 വോട്ടിന് അട്ടിമറിച്ചു. 2006 ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ തോൽപിച്ചത് 85 വോട്ടുകൾക്ക്. 2011 ൽ പാലോട് രവി 5030 വോട്ടുകൾക്ക് പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തി. 2016 ൽ സിപിഐയിലെ സി. ദിവാകരൻ 3,621 വോട്ടുകൾക്ക് പാലോട് രവിയെ തോൽപിച്ചു.

ഈ പോരാട്ടങ്ങളെല്ലാം വിലയിരുത്തുമ്പോൾ ജിആർ ആണ് ഇപ്പോൾ പാർട്ടിലെ ഹീറോ. വോട്ടെടുപ്പിനു ശേഷമുള്ള സി.പി.ഐ സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തലിൽ മണ്ഡലത്തിൽ പാർട്ടി ശക്തമായ മത്സരമായിരുന്നു നേരിട്ടതെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.

പെട്ടി പൊട്ടിച്ചപ്പോൾ ഒരു ഘട്ടത്തിൽ പോലും ജി. ആർ. അനിലിന്റെ പരിസരിത്ത് പലുമെത്താൻ പി.എസ്. പ്രശാന്തിന് സാധിച്ചില്ല. സി.പി.ഐ കേന്ദ്രങ്ങളെപ്പോലും അതിശയപ്പെടുത്തിക്കൊണ്ടാണ് നെടുമങ്ങാട് അനിൽ തേരോട്ടം നടത്തിയത്.

സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. ജി. ആര്‍. അനില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവ്​ കൂടിയാണ്. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തേക്കെത്തിയ ജി.ആര്‍. കഴിഞ്ഞ ആറു വര്‍ഷമായി പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി - ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷക്കാലം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയിട്ടും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ നടപ്പാക്കിയ മൊബൈല്‍ മോര്‍ച്ചറി പദ്ധതി തുടങ്ങി തിളക്കമാര്‍ന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന ലോക ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയുടെ സൃഷ്ടികര്‍ത്താവ് കൂടിയാണ് തിരുവനന്തപുരത്തുകാരുടെ സ്വന്തം അനിലേട്ടൻ. ഏഴര വര്‍ഷക്കാലം പാര്‍ട്ടിയുടെ ജില്ല അസി. സെക്രട്ടറിയായും കഴിഞ്ഞ 12 വര്‍ഷമായി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരുന്ന അനിൽ തീർച്ചയായും വളരെ ശക്തനായ ജനസമ്മിതിയുള്ള നേതാവ് തന്നെയായിരുന്നു.

ഇത്തവണത്തെ പിണറായി മന്ത്രിസഭയിൽ മിന്നു പ്രകടം കാട്ടി സിഐയിൽ തിളങ്ങിയ ഈ സൂപ്പർസ്റ്റാറിന് മന്ത്രി പദവി ലഭിക്കുമെന്നാണ് സമ്മിദിദായകർ അടക്കം ആ​ഗ്രഹിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (4 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (4 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (4 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (5 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (5 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (5 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (5 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (6 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (7 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (7 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (7 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (7 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 hours ago)

Malayali Vartha Recommends