Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത്രയും പ്രതീക്ഷിച്ചില്ല... ചാനല്‍ ചര്‍ച്ചകളിലൂടെ സഖാക്കളുടെ കണ്ണിലെ കരടായി മാറിയ ശ്രീജിത്ത് പണിക്കര്‍ക്ക് ഉഗ്രന്‍ പണി; സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പേജില്‍ കൂട്ടമായെത്തി സഖാക്കളുടെ പൊങ്കാല; ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യം

11 MAY 2021 08:49 AM IST
മലയാളി വാര്‍ത്ത

പേര് ശ്രീജിത്ത് പണിക്കര്‍. ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യമാണ്. രാഷ്ട്രീയ നിരീക്ഷകന്‍ ചിന്തകന്‍ എന്നൊക്കെ പേര് വയ്ക്കുമെങ്കിലും സിപിഎമ്മിനെ ആക്രമിക്കുകയാണ് പ്രധാന ശൈലി. അതിനാല്‍ തന്നെ സഖാക്കള്‍ക്ക് കണ്ടുകൂട. കഴിഞ്ഞ ദിവസം ശ്രീജിത്ത് പണിക്കര്‍ നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റാണ് എല്ലാവരേയും ഒരുപോലെ ചൊടിപ്പിച്ചത്.

ശ്രീജിത്ത് പണിക്കറിനെതിരെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി ഇടതുപക്ഷ, സിപിഎം അനുകൂലികള്‍ രംഗത്തെത്തി. ശ്രീജിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ഇങ്ങനെയൊരാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കമ്പനിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കുക എന്നുമാണ് ഇവര്‍ പേജിലെ കമന്റ് ബോക്‌സുകളിലൂടെ ആവശ്യപ്പെട്ടത്.

 



സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്ന, സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന, ഇത്തരമൊരാളെ കമ്പനിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാത്തതാണ് എന്നും ഇവര്‍ പറയുന്നു. ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും വന്ന് നിറഞ്ഞതോടെ ഐബിഎസ് സോഫ്റ്റ്‌വെയര്‍ തങ്ങളുടെ പേജ് അണ്‍പബ്‌ളിഷ് ചെയ്തുവെന്നാണ് വിവരം.

നിലവില്‍ ഈ പേജ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ലഭ്യമല്ല. ആദ്യം പേജിലെ കമന്റ് ബോക്‌സ് പൂട്ടിയ കമ്പനി പിന്നീടാണ് പേജ് അണ്‍പബ്ലിഷ് ചെയ്തതെന്നാണ് അറിയാന്‍ കഴിയുന്നത്. സൈബര്‍ സിപിഎം ഒന്നടങ്കം എത്തിയതോടെ കമ്പനി പേജ് പിന്‍വലിക്കുകയായിരുന്നുവെന്നാണ് സിപിഎം അനുകൂല പേജുകളില്‍ പ്രചാരണം നടക്കുന്നത്.

 



ആലപ്പുഴയില്‍, ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് നേരെ ശ്രീജിത്ത് പണിക്കര്‍ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്ന പരാമര്‍ശമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരുന്നത്. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ശ്രീജിത്തിനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രചാരണവും നടന്നിരുന്നു.

അതേസമയം ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസില്‍ സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍ പരാതി നല്‍കി. കോവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് പരാതിക്കടിസ്ഥാനം. പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖയും അശ്വിന്‍ കുഞ്ഞുമോനും ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത പണിക്കര്‍ ഇട്ട പോസ്റ്റാണ് പരാതിക്കാധാരം.

 



ആംബുലന്‍സ് ഓടിയെത്താനുള്ള സമയമായ 10 മിനുട്ട് കാത്തിരുന്നാല്‍ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കില്‍ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്. കൊണ്ടു പോയില്ലായിരുന്നെങ്കില്‍ വിമര്‍ശിക്കുന്ന ഇതേ ആള്‍ മറ്റൊന്നായിരിക്കില്ലേ പറയുക എന്നാണ് രേഖ പ്രതികരിച്ചത്.

എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാന്‍ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായത്. ഞങ്ങളുടേത് നാട്ടിന്‍ പ്രദേശമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ സന്നദ്ധപ്രവര്‍ത്തനത്തിനായി രക്ഷിതാക്കള്‍ വിടുന്നത്.

 

നാളെ തന്റെ വീട്ടിലെ കുട്ടികളെ പറ്റിയും ഇങ്ങനെ പറയുമോ എന്ന വേവലാതി അവര്‍ക്കുണ്ടാകും. കേരളത്തെ ഇന്ന് താങ്ങി നിര്‍ത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അതിനാലാണ് പോസ്റ്റിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും രേഖ വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends