കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമായ മർദ്ദനമേറ്റ ഹരികൃഷ്ണൻ നാല് ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് വിടവാങ്ങിയത്. പട്ടാളക്കാരനാകണമെന്ന വലിയ സ്വപ്നവുമായി നടന്ന ഹരികൃഷ്ണൻ, രോഗികളായ അച്ഛനും അമ്മയും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു.
പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്താണ് ഹരികൃഷ്ണൻ വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത മാസം നടക്കാനിരുന്ന ആർമി പരീക്ഷയ്ക്കായി അപേക്ഷ നൽകി കഠിനമായ പരിശീലനത്തിലായിരുന്നു അവൻ. സംഭവവുമായി ബന്ധപ്പെട്ട് മരുത്തടി സ്വദേശികളായ സുനിൽ കുമാർ, രതീഷ് എന്നിവരെ ശക്തികുളങ്ങര പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha





















