Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ താൻ വിവരമറിയും... എഎസ്ഐക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ മജിസ്ട്രേറ്റ്...

11 MAY 2021 11:05 AM IST
മലയാളി വാര്‍ത്ത

‘നിങ്ങളുടെ ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ വിവരമറിയും...’ നിങ്ങൾ ഒരാളെ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിളിക്കുമ്പോൾ അവർ തിരിച്ച് ഇങ്ങനെ പ്രതികരിച്ചാൽ നിങ്ങൾക്ക് എങ്ങനെ തോന്നും.

സ്വാഭാവികമായി ദേഷ്യം വരും അല്ലേ...! എന്നിരുന്നാലും അത് അവരുടെ പക്വതയില്ലായ്മയായി കണക്കാക്കി സമാധാനിക്കാം. എന്നാൽ ഒരു ജില്ലാ മജിസ്ട്രേറ്റ് തന്നെ ഇത്തരത്തിൽ കാണിച്ചാലോ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

കാണാതായ വ്യക്തിയെ കണ്ടെത്തിയതിനെ തുടർന്നു ഹാജരാക്കാൻ സമയം ചോദിച്ചു വിളിച്ച എഎസ്ഐയെ വനിതാ മജിസ്ട്രേട്ട് ശകാരിക്കുന്ന തരത്തിലുളള വോയ്സ് ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരുവനന്തപുരം ജില്ലയിലെ ഒരു വനിതാ മജിസ്ട്രേട്ടും അതിർത്തി മേഖലയിലെ എഎസ്ഐയും തമ്മിലാണു ഈ സംഭാഷണം.

മജിസ്ട്രേറ്റ് മറ്റൊരാളെ ഫോൺ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്ഐയുടെ കോൾ, ഫോണിലെത്തിയത്. ഇതാണു മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയാം. എഎസ്ഐയെ അധിക്ഷേപിച്ചാണ് മജിസ്ട്രേറ്റ് ഫോമിലൂടെ സംസാരിച്ചത്.

രണ്ടു കാലുകളും തകർന്നു മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ പ്രത്യേക സാഹചര്യത്തിൽ കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാൽ വൈദ്യപരിശോധനയും മറ്റും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കണമെന്നാണു നിയമം.

ഈ വിഷയത്തിലാണ് മജിസ്ട്രേറ്റ്, എഎസ്ഐയോട് അധിക്ഷേപിച്ചു സംസാരിച്ചത്. കാണാതായ വ്യക്തിയെ കണ്ടെത്തിയാൽ മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കണമെന്നാണ് നിയമം.

ഇതിനായി പൊലീസ്, മജിസ്ട്രേറ്റിനോട് മുൻകൂട്ടി സമയം ചോദിക്കുകയും ചെയ്യും. ഇതിനായി പൊലീസ് മുൻകൂട്ടി സമയം തേടാറുണ്ട്. ലോട്ടറിക്കച്ചവടക്കാരനെ 2 ദിവസത്തിനകം പൊലീസ് കണ്ടെത്തി. തുടർന്നു മജിസ്ട്രേട്ടിനെ വിളിച്ചപ്പോഴുളള സംഭാഷണമാണു പുറത്തു വന്നിരിക്കുന്നത്.

എന്നാൽ, ആരോപണ വിധേയയായ മജിസ്ട്രേറ്റ് പൊലീസുകാർക്ക് സമയം അനുവദിക്കാറില്ലെന്നും ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മജിസ്ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കിൽ, കണ്ടെത്തിയ വ്യക്തിയുമായി പൊലീസിന് സ്റ്റേഷനിൽ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

പാറശാല സ്റ്റേഷനിലെ എഎസ്ഐ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കാൻ സമയം ചോദിച്ച് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഇവർ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാൽ, പൊലീസുകാരൻ വീണ്ടും വിളിച്ചെങ്കിലും മജിസ്ട്രേറ്റ് ഫോൺ അറ്റൻഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്.

ആ ഫോണ വിളി ഇങ്ങനെയായിരുന്നു... ‘മാഡം നമസ്കാരം പാറശാല സ്റ്റേഷനിലെ പൊലീസ് ആണ്’ എന്നു പറഞ്ഞാണ് എഎസ്ഐ സംഭാഷണം തുടങ്ങുന്നത്. ‘ആ...എന്താ...’ ‘ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാൻ.... ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? ...’ എന്ന് മജിസ്ട്രേറ്റിന്റെ മറുപടി.

മാഡം മിസിങ് ആയ ആൾ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരം അറിയിക്കാനാണ് എന്നായിരുന്നു എഎസ്ഐയുടെ വിനീതമായ മറുപടി. ‘അവൻ ഇറങ്ങിപ്പോയപ്പോൾ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവൻ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ?

എനിക്ക് തോന്നുമ്പോഴേ ഞാൻ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയും, പറഞ്ഞേക്കാം....’ എന്നാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്. ‘സോറി മാഡം’’– എന്നു മാത്രം പറഞ്ഞ് എഎസ്ഐ ഫോൺ വെച്ചു.

കോവിഡിനെ നിയന്ത്രിക്കാൻ പൊരുതുന്ന മുന്നണിപ്പോരാളികളിൽ പൊലീസുകാർ മുൻപന്തിയിലാണ്. എല്ലാവരും സുരക്ഷയെ കരുതി വീട്ടിലിരിക്കുമ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ.

ഈ സാഹചര്യത്തിലാണ് ഒരു വനിതാ മജിസ്ട്രേറ്റ് എഎസ്ഐയെ അധിക്ഷേപിച്ച സംഭവം പുറത്തായത്. മജിസ്ട്രേറ്റിന്റെ പെരുമാറ്റത്തിൽ പൊലീസ് സേനയിൽ കടുത്ത അമർഷമുണ്ട്. ഞങ്ങളും മനുഷ്യരല്ലേയെന്നു പൊലീസുകാർ കൂട്ടത്തോടെ ചോദിക്കുകയാണ്.

വനിതാ മജിസ്ട്രേറ്റിന്റെ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ പെരുമാറുന്ന മജിസ്ട്രേറ്റിൽ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നു വരെ ചോദിക്കുന്ന കമന്റുകൾ നിരവധിയാണ് സോഷഅയൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്.

ഇതേ മജിസ്ട്രേറ്റിനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്നു പറയപ്പെടുന്നു. ഹൈക്കോടതിയിൽ ഇവർക്കെതിരെ ജില്ലയിലെ അഭിഭാഷകരുടെ സംഘടനാ ഭാരവാഹികള്‍ പരാതി നൽകിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (5 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (11 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (16 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (25 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (31 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (49 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (51 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends