പുതിയ ഓക്സിജൻ പ്ലാന്റ് നിർമാണത്തിന് ഒരുങ്ങി നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രി; രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും, പ്ലാന്റ് തയ്യാറാക്കുന്നത് 1000 LC M ന്റെ 3 യുണിറ്റുകൾ
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്സിജൻ പ്ലാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. അതിനുള്ള എല്ലാ നടപടികളും തുടങ്ങി എന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണം. 1000 LC M ന്റെ 3 യുണിറ്റുകളായിട്ടാണ് പ്ലാന്റ് തയ്യാറാക്കുന്നത്.
ഇന്നലെ തിരുവനന്തപുരം ജില്ലയിൽ 4284 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലും ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്കും 28.7 ശതമാനമാണ്. മരണനിരക്ക് ഉയർന്നുനിൽക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 0.62ആണ് ജില്ലയിലെ മരണനിരക്ക്.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇതുവരെ രേഖപ്പെടുത്തിയത്തിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
43529 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 95 മരണങ്ങൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി രോഗം സ്ഥിതീകരിച്ച് മരിക്കുന്നവരുടെ എണ്ണം 6053 ആയി. സംസ്ഥാനത്ത് 2729 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 145 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കോവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കോവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
വ്യാപനം കൂടുതൽ ഉള്ള ജില്ലകൾ ഒന്നര മാസം മുതൽ രണ്ട് മാസം വരെ അടച്ചിടണമെന്നാണ് ഐസിഎംആർ-ന്റെ റിപ്പോർട്ട്. രോഗ സ്ഥിരീകരണ നിരക്ക് പത്തിൽ നിന്ന് 5% ആയാൽ ജില്ലകൾ പൂർണമായും തുറന്നു കൊടുക്കാമെന്നും റിപ്പോർട്ടിലുണ്ട്.
എന്നാല്‍, അവസാനഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha