Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കൊവിഡ് ബാധിച്ച വൃക്കരോഗിയെ കിടത്തിയത് ആശുപത്രി വരാന്തയിൽ... ശേഷം സംഭവിച്ചത് നകുലന്റെ മരണം...

13 MAY 2021 03:23 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ ദീർഘകാല വെല്ലുവിളിയായി കാണേണ്ടതിനു പകരം ചെറിയ കാലത്തേക്കുള്ളത് എന്ന മട്ടിലാണ് നാം കണ്ടതും പരിഗണിച്ചതും. കുറച്ചു മാസങ്ങളെടുത്താലും കോവിഡ് പൊയ്ക്കൊള്ളുമെന്നു പലരും ധരിച്ചു. ഇന്ത്യക്കാർക്കു നല്ല പ്രതിരോധശേഷിയുണ്ടെന്നും കോവിഡിനെതിരെ ഇന്ത്യ വിജയിച്ചെന്നും നാം കരുതി.

വൈറസ് വകഭേദങ്ങളെക്കാൾ ഈ ഉദാസീനതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണം. ഇത്തരത്തിലിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ച വൃക്കരോഗിയായ യുവാവ് ആശുപത്രി വരാന്തയിൽ കിടന്ന് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിൻെറ പിറ്റേന്ന് മരണപ്പെന്ന സാഹചര്യം കേരളത്തിൽ സംഭവിച്ചത്.

നടുവിൽക്കര വടക്കുമുറി പയ്യോർമാടിൽ താമസിക്കുന്ന 'മാണിവിഗ്രഹം' വീട്ടിൽ 39കാരനായ നകുലനാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചികിത്സയിലും പരിചരണത്തിലുമുള്ള അനാസ്ഥയും തൻെറ ദുരവസ്ഥയും നകുലൻ ചൊവ്വാഴ്ച വിഡിയോ ആയി വാട്സ്ആപ് ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നു.

12 വർഷമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസിന് വിധേയനായാണ് നകുലൻ ജീവൻ നിലനിർത്തിയിരുന്നത്. സഹോദരങ്ങളായ ഗിരിജയും അഭിമന്യുവും വൃക്കരോഗം ബാധിച്ചാണ് ഏതാനും വർഷം മുമ്പ് മരിച്ചത്.

ആറു ദിവസം മുമ്പാണ് സഹോദരനുമൊത്ത് നകുലൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിനായി എത്തിയത്. തലവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ആൻറിജൻ പരിശോധന നടത്തി. അതിൽ നെഗറ്റിവായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റിവായി.

കൂടെവന്ന സഹോദരനെ പരിശോധിച്ചപ്പോൾ അദ്ദേഹവും പോസിറ്റിവാണെന്ന് കണ്ടെത്തി. അതിനിടെ ഓക്‌സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതോടെയാണ് നകുലൻ വരാന്തയിൽ ആയത്. ഹൃദയത്തിനും വൃക്കക്കും രോഗമുള്ളയാളാണെന്ന് അറിയിച്ചിട്ടും വരാന്തയിൽ തന്നെ കിടത്തിയെന്ന് നകുലൻ വിഡിയോയിൽ പരാതിയായി പറഞ്ഞിരുന്നു.

തൃത്തല്ലൂരിലെ പാലിയേറ്റിവ് സെന്ററിൽ നിന്ന് കിട്ടുന്ന മരുന്നാണ് സ്ഥിരമായി കഴിക്കുന്നത്. മരുന്ന് വീട്ടിലായിരുന്നു. പുറത്തു നിന്ന് മെഡിക്കൽ കോളജിലേക്ക് മരുന്ന് കൊണ്ടുവരാനുള്ള അനുമതിയുമില്ല. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ബ്രഷില്ലാതെ പല്ലു തേക്കാൻ പോലും പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് നകുലൻ പറഞ്ഞിരുന്നു.

ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ നകുലൻ തല ചുറ്റൽ ഉണ്ടായതോടെ ചൊവ്വാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ടിനെയും ബന്ധപ്പെട്ടവരെയും അറിയിക്കണമെന്ന് അപേക്ഷിച്ചാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോ എടുക്കുന്നതിനിടെ നഴ്സ് ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വയറിളക്കം വന്ന് തളർന്നു പോയി.

പരാതി പരിഹരിക്കപ്പെടാതെ നകുലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. നകുലൻെറ സഹോദരന്റെ ഭാര്യക്കും മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവിവാഹിതനായ നകുലൻ തൊഴിലെടുത്താണ് ചികിത്സക്ക് പണം കണ്ടെത്തിയിരുന്നത്. സ്വന്തമായി ഓട്ടോറിക്ഷയുമുണ്ട്.

ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്‌.

എന്നാൽ, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി.

ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടർ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന്‍ മരിച്ചു.

വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത്രയും രോഗികള്‍ക്ക് ഒരേസമയം ചികില്‍സ നല്‍കുക പ്രയാസമായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (6 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (6 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (7 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (7 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (7 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (8 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (8 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (8 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (9 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (9 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (9 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (9 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (10 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (10 hours ago)

Malayali Vartha Recommends