Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

‘അമ്മാവിന് അടുപ്പിലുമാവാമോ?‘ പിണറായിക്കെതിരെ തുറന്നടിച്ച് സുരേന്ദ്രൻ... അധികാരം കൈയ്യിലുണ്ടെന്ന് കരുതി എന്തുമാവരുത്..!

16 MAY 2021 09:57 PM IST
മലയാളി വാര്‍ത്ത

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രം​ഗത്തെത്തി.

ഭൂരിപക്ഷം കിട്ടിയത് കൊണ്ട് നിയമം ലംഘിക്കാമെന്ന് പിണറായി വിജയന്‍ കരുതരുതെന്നും ഗവര്‍ണര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞ ചെറുതാക്കി ഓണ്‍ലൈന്‍ വഴി നടത്തണം. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയത് കൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത് എന്നും ആവശ്യപ്പെട്ടു.

പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മാത്രം ഇതില്‍ ഇളവുകള്‍ വരുത്താന്‍ സാധിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, ”കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു ചടങ്ങുകള്‍, യോഗങ്ങള്‍, കൂടിച്ചേരലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍… അങ്ങനെ എല്ലാറ്റിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പിന്ന എങ്ങനെ സത്യപ്രതിജ്ഞ ചടങ്ങിന് ഇക്കാര്യത്തില്‍ ഇളവു വരുത്താന്‍ സാധിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എണ്ണൂറുപേര്‍ എങ്ങനെ പങ്കെടുക്കും?

അങ്ങ് കോവിഡ് പോസിറ്റീവായിരിക്കെ റോഡ് ഷോ നടത്തി, പോസിറ്റീവായ ഭാര്യയോടൊപ്പം കൊച്ചു കുഞ്ഞടക്കം യാത്ര ചെയ്തു, വീട്ടില്‍ വിജയാഘോഷത്തിന് മാസ്‌കു പോലും ധരിക്കാതെ ഒത്തുകൂടി… ഇങ്ങനെ എത്രയെത്ര പ്രോട്ടോക്കോള്‍ ലംഘനങ്ങളാണ് താങ്കള്‍ സ്വയം നടത്തിയത്. യഥാരാജാ തഥാ പ്രജാ എന്നതാണ് നമ്മുടെ നാടിന്റെ പൊതു രീതി.

അമ്മാവിന് അടുപ്പിലുമാവാമോ എന്ന് പച്ചമലയാളം. ഭൂരിപക്ഷം കിട്ടിയതു കൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓണ്‍ലൈന്‍ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ഉപദേശിക്കണം.”

അതേസമയം, ഇന്ന് ഘടകകക്ഷികളുമായി സിപിഐഎം നടത്തിയ ചര്‍ച്ചകളില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് ധാരണയായി. ചെറുപാര്‍ട്ടികളെ ഉള്‍പ്പെടെ പരിഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.

തോടെ പതിവിന് വിപരീതമായി ഇത്തവണത്തെ എല്‍ഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി ഉയരും. ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കുന്ന സിപിഐഎമ്മിന് 12 മന്ത്രിമാരും സ്പീക്കറും ഉണ്ടാകും. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും സിപിഐ വിട്ടുനല്‍കിയ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കും. രണ്ട് മന്ത്രിസ്ഥാനമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ചില്ല.

മന്ത്രിസഭയിലേക്ക് സിപിഐയില്‍ നിന്ന് മൂന്നു പേരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി പി പ്രസാദ്, ചീഫ് വിപ്പായിരുന്ന കെ രാജന്‍ എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് വിവരം.

ചിഞ്ചുറാണി മന്ത്രിയായാല്‍ സിപിഐയും സിപിഎമ്മും ഉണ്ടായ ശേഷമുള്ള സിപിഐയിലെ ആദ്യ വനിത മന്ത്രി കൂടിയാകും ചിഞ്ചുറാണി. ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുവെങ്കിലും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ട്.

കഴിഞ്ഞ തവണ റവന്യു മന്ത്രിയായ ചന്ദ്രശേഖരന് പകരം ജി ആര്‍ അനില്‍, ഇ കെ വിജയന്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍, ഇ കെ വിജയന്‍ എന്നീ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.

നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം ഒദ്യോഗികമായി വിശദീകരിക്കും. സിപിഐഎം, സിപിഐ പാര്‍ട്ടികളുടെ മന്ത്രിമാരെ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനിക്കും. 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (1 hour ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (1 hour ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (2 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (3 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (4 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (4 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (5 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (5 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (5 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (6 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (6 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (6 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (6 hours ago)

Malayali Vartha Recommends