Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ഇവന്‍ അച്ഛന്റെ മകന്‍ തന്നെ

30 JUNE 2015 11:26 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ... തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരരണത്തിന് കീഴടങ്ങി

കേരളത്തിലെ പ്രധാന ‌‌ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം...

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു

റെയ്ഡിന് പിന്നാലെ പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു

അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ശബരീനാഥ് വിജയിച്ചു കയറിയപ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് ജി.കെ. എന്ന കാര്‍ത്തികേയനേയാണ്. കാര്‍ത്തികേയന്റെ സ്‌നേഹവും വികസനവുമെല്ലാം ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ സ്‌നേഹത്തിനുള്ള ഒരോട്ടാണിത്.
2015 മാര്‍ച്ച് 7 ന് കരള്‍ രോഗ ബാധയെതുടര്‍ന്ന് ദേഹവിയോഗമുണ്ടായപ്പോള്‍ ജി. കാര്‍ത്തികേയന്‍ കേരള അസംബ്ലി സ്പീക്കറായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അരുവിക്കര മണ്ഡലത്തില്‍ നിന്നും 2011 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
കാര്‍ത്തികേയന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കെഎസ് യുവിലൂടെയായിരുന്നു. നിയമബിരുദധാരിയായ കാര്‍ത്തികേയന്‍ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായും കേരള യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ പി സിസിയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചുള്ള കാര്‍ത്തികേയന്റെ ബഹുമുഖ വ്യക്തിത്വം കേരള രാഷ്ട്രീയത്തിലും വേറിട്ടു നില്‍ക്കുന്നതാണ്.
1982 ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്ന് 91, 96, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ ആര്യനാടു നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ആര്യനാട് അരുവിക്കര മണ്ഡലമായപ്പോള്‍ 2011ല്‍ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
1995 ലെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായും 2001 ലെ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ ചീഫ് വിപ്പ് ആയും സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായും തിളങ്ങിയിട്ടുള്ള വ്യക്തിത്വമായിരുന്നു കാര്‍ത്തികേയന്റേത്.
കോളേജ് യൂണിയനില്‍ കെഎസ് യു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശബരീനാഥനെപ്പോലെയുള്ള അഴിമതിക്കറ പുരളാത്ത പ്രതിച്ഛായ ഉള്ള ഒരു സ്ഥാനാര്‍ത്ഥിയെയായിരുന്നു ഐക്യമുന്നണിക്ക് ആവശ്യമുണ്ടായിരുന്നത്. ഐക്യമുന്നണി നേതൃത്വം തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഒരു ഭംഗവും വരുത്താതെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു നിയമസഭയിലെത്തി.
പിതാവ് കാര്‍ത്തികേയന്റെ വ്യക്തിത്വവും മണ്ഡലത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളും ശബരീനാഥിന്റെ നല്ല പ്രതിച്ഛായയും ഐക്യമുന്നണിയെ മുന്നിലെത്തിക്കാന്‍ ഇടയാക്കി എന്നതിന് തര്‍ക്കമില്ല.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാര്‍ത്തികേയന്റെ മരണത്തോടെ ഒഴിവു വന്ന അരുവിക്കര സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നപ്പോള്‍ ഐക്യമുന്നണി നേതൃത്വം ആദ്യം പരിഗണിച്ചത് കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെയായിരുന്നു. എന്നാല്‍ അവര്‍ വിനയപൂര്‍വ്വം അത് നിരസിച്ചതോടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തേടേണ്ട സാഹചര്യമുണ്ടായി.
സരിതക്കേസും ബാര്‍ക്കോഴ വിവാദവുമൊക്കെയായി പ്രതിച്ഛായ മങ്ങി നിന്ന ഐക്യമുന്നണിക്ക് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കേണ്ടി വരുന്ന സ്ഥിതിയുണ്ടാവുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു. തന്മൂലം വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ തെരഞ്ഞെടുപ്പു ഗോദയില്‍ ഇറക്കണമെന്ന് ഉറപ്പിച്ചാണ് കാര്‍ത്തികേയന്റെ ഇളയ മകനായ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
തിരുവനന്തപുരത്തെ ലയോള സ്‌കൂളില്‍ നിന്നുമാണ് ശബരീനാഥ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിഇറ്റിയില്‍ നിന്നും ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം എം ബിഎ യും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയിലെ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജരായി സേവനമഷ്ഠിച്ചു കൊണ്ടിരിക്കവേയാണ് സ്ഥാനാര്‍ത്ഥിത്വം ശബരീനാഥിനെ തേടിയെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (5 minutes ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (32 minutes ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (40 minutes ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (49 minutes ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (1 hour ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (1 hour ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (1 hour ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (2 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (2 hours ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (2 hours ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (2 hours ago)

12 കോടി ലഭിച്ചത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്  (3 hours ago)

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (3 hours ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (3 hours ago)

Malayali Vartha Recommends