ഛെ ! എന്തൊരു നാണക്കേട് ....ലോക്ഡൗണ്‍ കാലത്ത് പോലീസുകാരന്റെ ലീലാവിലാസം…! റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്കി പെൺകുട്ടിയുടെ വീട്ടിലും തന്റെ താമസ സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതിന് പുറമെ പണവും സ്വര്‍ണവും അപഹരിച്ചു...

ലോക്ഡൗണ്‍ കാലത്ത് പോലീസുകാർക്ക് പിടിപ്പത് ജോലിയാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ പറ്റില്ലെന്നതും എല്ലാവരും അംഗീകരിയ്ക്കുന്ന സത്യം തന്നെയാണ്. എന്നാൽ അതിനിടയിലും പോലീസിന്റെ പേര് ചീത്തയാകാനായി ചിലർ ഉണ്ടാകുന്നതാണ് പ്രശ്നം
പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കു എതിരെയാണ് റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി കേസ് കൊടുത്തിരിക്കുന്നത് . കേസ് വിവരം അറിഞ്ഞ ഉടൻ ഇദ്ദേഹം മെഡിക്കല്‍ ലീവെടുത്ത് ഒളിവില്‍പോയി.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതി റാന്നി പോലീസിലേക്കു കൈമാറിയാണ് കേസെടുത്തിരിക്കുന്നത്.എസ്പിയുടെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസുകാരനെതിരെ കേസെടുത്തിട്ടുള്ളത്
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, മേയ് 12നു പരാതിക്കാരിയുടെ വീട്ടിലും പിന്നീട് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തുമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി. 1,73,800 രൂപയും സ്വര്‍ണാഭരണങ്ങളും പലതവണയായി ഇയാള്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുന്നുവെന്ന സൂചനയേ തുടര്‍ന്നാണ് ഇപ്പോൾ യുവതി പ രാതി നല്‍കിയത്. അതേസമയം മകനെ കാണാനില്ലെന്നു കാട്ടി മാതാവ് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്
സുഹൃത്തിന്റെ ഭാര്യയുടെ ഇരുചക്രവാഹനവുമായി രണ്ടുദിവസം മാറിനിന്ന ഇയാളെ പിന്നീട് കോന്നി ആവോലിക്കുഴിയില്‍ വെച്ച് പോലീസ് കണ്ടെത്തി
https://www.facebook.com/Malayalivartha


























