പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..

ലോകരാഷ്ട്രങ്ങളെ നടുക്കി കൊണ്ട് സൗദി .ചെങ്കടല്‍ ചരക്കുപാതയുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ. 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു എന്ന് റിപ്പോര്‍ട്ട്. അതിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണായക സമുദ്രപാതകൾക്ക് സുരക്ഷാകവചമൊരുക്കാൻ സൗദി അറേബ്യ 14 രാജ്യങ്ങളുടെ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം പ്രഖ്യാപിച്ചു. നിരന്തര സംഘർഷങ്ങൾ കാരണം ആഗോള കപ്പൽ ഗതാഗതം വലിയ ഭീഷണി നേരിടുകയാണ്. കപ്പലുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആവർത്തിക്കുന്നു.
ഈ സാഹചര്യത്തിലാണ് സൗദിയുടെ നീക്കം.സഖ്യ രൂപീകരണത്തിന് മുന്നോടിയായി സൗദി പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സൈനിക മേധാവികളും സൗദിയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിലേക്ക് ക്ഷണിച്ച 51 രാജ്യങ്ങളിൽ 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇത് ഈ നീക്കത്തിന് ആഗോളതലത്തിലുള്ള പിന്തുണ പിന്തുണ വ്യക്തമാക്കുന്നു. സഖ്യത്തിന്റെ ആസ്ഥാനം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നതടക്കമുള്ള ഭരണപരമായ ഘടനയും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളും യോഗത്തിൽ വിലയിരുത്തി.
റിയാദ് ആസ്ഥാനമായിട്ടാകും സൈനിക സഖ്യം പ്രവര്‍ത്തിക്കുക. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍ ചെങ്കടലില്‍ തടസം സൃഷ്ടിക്കുന്നതാണ് പുതിയ സൈനിക സഖ്യം രൂപീകരിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചത്.നിരവധി രാജ്യങ്ങളെ സൗദി ക്ഷണിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 20 മുതല്‍ ചെങ്കടല്‍ പാത ഹൂതികള്‍ തടഞ്ഞിരിക്കുകയാണ്. സൗദിയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. ഹോര്‍മുസ് പാതയ്ക്ക് പുറമെ ചെങ്കടല്‍ പാത കൂടി അടയുന്നത് സൗദിയെ സാമ്പത്തികമായി തകര്‍ക്കും. ഈ സാഹചര്യത്തിലാണ് സൈനിക സഖ്യം വരുന്നത്....
യമനോട് ചേര്‍ന്നാണ് ബാബുല്‍ മന്തിബ് കടലിടുക്ക്. ഇവിടെ ടോള്‍ ഏര്‍പ്പെടുത്താന്‍ ഹൂതികള്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി, ജിബൂത്തി, സോമാലിയ, സുഡാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം സൗദിയുടെ ക്ഷണം പോയിട്ടുണ്ട്. ആരൊക്കെ അനുകൂലമായി പ്രതികരിക്കുമെന്ന് വ്യക്തമല്ല. എല്ലാ രാജ്യങ്ങള്‍ക്കും സൗദി വളരെ പ്രധാനമായതിാല്‍ സഹകരിച്ചേക്കുമെന്ന് കരുതുന്നു.ചെങ്കടല്‍ തീരത്തുള്ള രാജ്യങ്ങളായ ഈജിപ്ത്, ജിബൂത്തി, സുഡാന്‍ എന്നിവ പുതിയ സൈനിക സഖ്യത്തില്‍ ചേരാന്‍ തയ്യാറായി എന്ന് അല്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























