Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

വല്ലാ കടും കയ്യും ചെയ്യുമോ... പിണറായി വിജയന്റെ പട്ടാഭിഷേകം രാജകീയമായി നടക്കുമ്പോള്‍ അപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടിയിറക്കം; മുഖം മിനുക്കാന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരാന്‍ നീക്കം

20 MAY 2021 08:57 AM IST
മലയാളി വാര്‍ത്ത

എങ്ങനെ സഹിക്കാന്‍ കഴിയും. മുഖ്യമന്ത്രി പദം മോഹിച്ച് ഉച്ചതോറും പത്രസമ്മേളനം നടത്തി വെളുക്കും നേരം വരെ വെള്ളം കോരി. പക്ഷെ ജനങ്ങള്‍ എല്‍ഡിഎഫിനാണ് തുടര്‍ഭരണം നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. അതായത് പിണറായിയുടെ പട്ടാഭിഷേകം നടക്കുമ്പോള്‍ ചെന്നിത്തല പടിയിറങ്ങും.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.

 


ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വി. വൈദ്യ ലിംഗവും കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം.

എ ഗ്രൂപ്പും അനുകൂലിച്ചതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ തടസമില്ലെന്ന് കരുതിയിരുന്നെങ്കിലും എംഎല്‍എമാരുടെ ഇടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. കൂടുതല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണച്ചതായാണ് സൂചന.



എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖങ്ങളുമായി ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷത്തും അതേ നില പ്രകടമാകണം. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.

നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ ആശയവിനിമയം നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്ഥിതി ധരിപ്പിക്കും. തര്‍ക്കമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.

 



കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അന്തിമഘട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുക.

നേതാവ് ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായഐക്യം ഉരുത്തിരിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകളാണു ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്നു കണ്ടെത്തുകയായിരുന്നു ഖര്‍ഗെയുടെ ദൗത്യം.

 



രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി അടക്കം എ ഗ്രൂപ്പില്‍ നിന്നുള്ള ഏതാനും എംഎല്‍എമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന ഒരു വിഭാഗം സതീശനു പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇരു ഗ്രൂപ്പുകളിലെയും എംഎല്‍എമാരുണ്ട്.

കോണ്‍ഗ്രസ് 21 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടും നിലവിലെ നേതൃത്വത്തെ തുടരാന്‍ അനുവദിക്കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന് ഹൈക്കമാന്‍ഡ് സംഘത്തിനു മുന്നില്‍ ഇവര്‍ വാദിച്ചു. ഗ്രൂപ്പുകള്‍ക്കതീതമായി എംഎല്‍എമാര്‍ സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടെടുത്തതോടെ, ഹൈക്കമാന്‍ഡ് തീരുമാനമാണ് ഇനി നിര്‍ണായകം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (32 minutes ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (43 minutes ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (1 hour ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (1 hour ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (1 hour ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (3 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (3 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (4 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (4 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (5 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (5 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (5 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (5 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (5 hours ago)

Malayali Vartha Recommends