Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മരുമകനെ അമ്മാവന്‍ ബഡാ മന്ത്രിയാക്കിയത് വെറുതെയല്ല സഖാക്കളേ; കളി വേറെ ലെവലിലാണ്; ഈ ഭരണം അവസാനിക്കുമ്പോള്‍ മുസ്ലീം ലീഗ് ഇടതിനൊപ്പമായിരിക്കും; തുറുപ്പ് ചീട്ടാക്കുന്നത് റിയാസിനെ

20 MAY 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

പി.എ. മുഹമ്മദ് റിയാസിന് രണ്ടു സുപ്രധാന വകുപ്പുകള്‍ നല്‍കി തന്റെ മന്ത്രിസഭയില്‍ അവരോധിക്കുമ്പോള്‍ അമ്മാവന്‍ മരുമകന് നല്‍കിയ ഒരു സമ്മാനമായി അത് കരുതാന്‍ വരട്ടെ, ഈ ഉള്ളുകളികള്‍ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും

വലിയൊരു പ്ലാനാണ് സി റിയാസിനെ മന്ത്രിയാക്കിയതിലൂടെ പിണറായി വിജയന്‍ മുന്നില്‍ കാണുന്നത്. അത് മറ്റൊന്നും അല്ല മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേയ്ക്ക് കൊണ്ടുവരിക, ഇതിലൂടെ അടുത്ത ടേമും ഇടതു മുന്നണി ഭരിക്കുക, മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ സുഹൃത്താണ് യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവറലി തങ്ങള്‍. മുസ്ലീം ലീഗിലെ ഏറ്റവും ഉന്നത സ്ഥാനിയനായ നേതാവാണ് മുനവറലി തങ്ങള്‍.പാണക്കാട് കുടുംബത്തിലെ വമ്പിച്ച സ്വാധീനമുള്ള അംഗമാണ് മുനവറലി തങ്ങള്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ നിന്നും ലീഗിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്നയാളാണ് മുനവറലി തങ്ങള്‍.

 



മന്ത്രിയാകുന്ന മുഹമ്മദ് റിയാസിന് ആശംസ നേര്‍ന്ന് കൊണ്ടാണ് യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ലീഗ് നേതാക്കളെ ഞെട്ടിച്ചില്ല.

തന്റെ സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമെന്നാണ് മുനവറലി തങ്ങള്‍ പറയുന്നത്. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ച നേതാവാണ് റിയാസ്. മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.

 

നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്ന് മുനവറലി ആശംസിക്കുന്നു.

ഇതു കൊണ്ടു തീര്‍ന്നില്ല. റിയാസിന്റെ വ്യക്തിത്വത്തെ യാതൊരു തരത്തിലും അപമാനിക്കരുതെന്ന നിര്‍ദ്ദേശവും മുനവറലി നല്‍കി കഴിഞ്ഞു. ചില ലീഗ് യുവാക്കള്‍ ഇട്ട റിയാസിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാനും മുനവറലി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

 


അതായത് മുസ്ലീം ലീഗിനെ ഏതു നിമിഷവും ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കുകയാണ് പിണറായി വിജയന്‍.അതിനുള്ള പാലമായാണ് റിയാസിനെ പിണറായി കാണുന്നത്.

ഇനിയും ഒരഞ്ച് കൊല്ലം തങ്ങള്‍ക്ക് ഭരണമില്ലെന്ന് സ്വപ്നം കാണാന്‍ പോലും ഒരുക്കമല്ല മുസ്ലിം ലീഗ്. കോണ്‍ഗ്രസുകാരും ഇങ്ങനെ തന്നെയാണെങ്കിലും അവര്‍ക്ക് തത്കാലം ഇടതുമുന്നണിയില്‍ ചേക്കേറാന്‍ കഴിയില്ല.




കോണ്‍ഗ്രസുകാര്‍ റിയാസിനെ ട്രോളുന്നുണ്ടെങ്കിലും ലീഗുകാര്‍ ട്രോളിംഗ് നിര്‍ത്തിയതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ചില സന്ദേഹങ്ങള്‍ തോന്നി തുടങ്ങിയിട്ടുണ്ട്. മുനവറലി തങ്ങളുടെ ഫെയ്സ് ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയാണ് കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആരും പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു ഇടം കണ്ണ് സൂക്ഷിക്കുന്നുണ്ട്.

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന റിയാസിന് ലീഗിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.എന്തിന് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പോലും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിയാസ്. ബേപ്പൂരില്‍ കോണ്‍ഗ്രസിലെ പി.എം. നിയാസിനെ 28747 വോട്ടിന്റെ ഭൂരിപക്ഷമാണ് റിയാസിന് ലഭിച്ചത്. ഇതില്‍ ലീഗിന്റെ വോട്ടും കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 



കുറേക്കാലമായി പലരീതിയില്‍ പലവിമര്‍ശനങ്ങള്‍ താന്‍ കേള്‍ക്കുന്നുണ്ടെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണ്. ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസിന് വേദനയുണ്ടെങ്കിലും ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് അംസബന്ധം പറയാനും ജനാധിപത്യത്തില്‍ ഇടമുണ്ട്. അതൊക്കെ വിശ്വസിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.
വിവാഹത്തിന് ശേഷവും ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായി ഭരണതലത്തില്‍ ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചു വന്നത്.

 



വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങള്‍ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. അവര്‍ക്കെതിരെ അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്.

വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാന്‍ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുക്കാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കില്‍ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ വന്നു. ഇതെല്ലാമാണ് റിയാസിന്റെ സാക്ഷ്യം.

 



ഏതായാലും വരും ദിവസങ്ങളില്‍ റിയാസിനെ കൊണ്ട് പിണറായി എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയാം. ഒന്നുറപ്പാണ്. യു ഡി എഫില്‍ ഇനി ലീഗിന് വലിയ ആയുസില്ലെന്ന് ചുരുക്കം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends