Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...

എ.കെ.ജി. സെന്ററില്‍ ബോര്‍ഡ് തൂക്കി: വി ഡി സതീശന്‍ ഈ വീടിന്റെ ഐശ്വര്യം!  വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായത് പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കാനോ?

26 MAY 2021 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

പരസ്യപ്രചാരണം നാളെ അവസാനിക്കും.... രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... രാഹുൽ ഈശ്വറിന്റെ  രണ്ടാം ജാമ്യഹർജിയെ എതിർത്ത് സൈബർ പോലീസ് റിപ്പോർട്ട്  ഇന്ന്   ഉത്തരവ് പ്ര്യഖ്യാപിക്കും

വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ... രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോ‍ഡ് ചെയ്തെടുക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശ്ശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് 'ഡ്രൈ ഡേ' പ്രഖ്യാപിച്ചു...

​ഗുരുവായൂരിൽ ദേവസ്വം ബോർഡിന്റെ കീഴിൽ പുതിയ റെസ്റ്റ് ഹൗസ് തുറന്നു.... ഭക്തർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാം....

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായത് പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കാനോ? പിണറായിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെയെല്ലാം പിണറായിയുടെ സുഹൃത്തുക്കളാക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ജി. സുകുമാരന്‍ നായരെ പിണറായിയുടെ ആരാധകനാക്കാനാണ് സതീശന്‍ ശ്രമിച്ചത്. അങ്ങനെ എ.കെ.ജി സെന്ററില്‍ പുതിയ ബോര്‍ഡും തൂക്കി:സതീശനെ പ്രകീര്‍ത്തിച്ച്!

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ചരടുവലിച്ച കെ.സി. വേണുഗോപാലിനും പണി കിട്ടി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വേണുഗോപാലിനെ വിളിച്ച് തന്റെ അത്യപ്തിയും ആശങ്കയും അറിയിച്ചു. ഒപ്പം സുകുമാരന്‍ നായര്‍ എ.കെ. ആന്റണിയുമായും സംസാരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിനിടെ വീണ്ടും സതീശന്‍ സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തി.

 



10 നായര്‍ സമുദായംഗങ്ങളെ മന്ത്രിമാരാക്കിയും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ സഹോദരനെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചും പിണറായി വിജയന്‍ നടത്തിയ പരീക്ഷണം ഫലം കാണുന്ന തരത്തിലേക്ക് നീങ്ങുമ്പോഴാണ് സതീശന്‍ എന്ന പുത്തനച്ചി, പുരപ്പുറം തൂത്ത് സമുദായ നേതാക്കളെയെല്ലാം എതിര്‍പക്ഷത്താക്കിയത്.

എന്‍ എസ് എസ് 10 ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിന് നല്‍കിയപ്പോള്‍ തന്നെ കാറ്റ് മാറ്റി വീശുന്നത് കോണ്‍ഗ്രസ് അറിയേണ്ടതായിരുന്നു. അത് അറിഞ്ഞില്ലെന്ന് മാത്രമല്ല പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന മട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ സതീശന്‍ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.

 



ചുരുക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എ.ഐ. സി. സി യില്‍ നിന്നും ക്വട്ടേഷന്‍ കിട്ടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സതീശനെതിരെ രംഗത്തെത്തിയതാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ.സി. വേണുഗോപാലിനെ പ്രകോപിപ്പിച്ചത്. എന്‍ എസ് എസിന്റെ ഏക അഭിമാന താരമാണ് വേണുഗോപാല്‍. അദ്ദേഹം വഴിയാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്‍ എസ് എസില്‍ ചരടുവലിക്കുന്നത്. ശബരിമല വിഷയമാണ് എന്‍ എസ് എസിനെ പ്രകോപിപ്പിച്ചത്.

വിശ്വാസ സംരക്ഷണം സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നാണ് ജി.സുകുമാരന്‍ നായര്‍ പറയുന്നത്. സഹായം അഭ്യര്‍ത്ഥിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്നത് യോജിച്ചതല്ലെന്ന് തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല.



പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും പ്രതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ നേതാവ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവനയിലൂടെയാണ് സുകുമാരന്‍ നായര്‍ വി.ഡി സതീശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളതെന്നും എന്‍ എസ് എസ് പറഞ്ഞു.

 



രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.

പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

 



പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.


എന്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 



ഏതായാലും സുകുമാരന്‍ നായരോട് കളിച്ചാല്‍ പ്രതിപക്ഷ നേതാവിന്റെ വഴി സുഗമമാക്കാന്‍ കെ.സി. വേണുഗോപാല്‍ സമ്മതിക്കില്ലെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നതാണ് ആരോഗ്യത്തിനും സ്വസ്ഥതക്കും നല്ലത്. ചുരുക്കത്തില്‍ ബി ജെ പിയിലെ ഒ രാജഗോപാലിന്റെ അവസ്ഥയിലേക്കാണ് സതീശന്‍ കോണ്‍ഗ്രസിനുള്ളില്‍ നീങ്ങി കൊണ്ടിരിക്കുന്നത്.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ  (9 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന്  (16 minutes ago)

ഒരു ദിവസം കസ്റ്റഡിയിൽ വിട്ട ശേഷം റിമാന്റ് ദീർഘിപ്പിച്ചു സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (26 minutes ago)

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗ  (42 minutes ago)

വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപനയക്ക് നിരോധനം  (51 minutes ago)

തിരുവനന്തപുരത്ത് 9 വിമാന സർവീസുകൾ റദ്ദാക്കി...  (1 hour ago)

ദേവസ്വം ബോർഡിന്റെ കീഴിൽ പുതിയ റെസ്റ്റ് ഹൗസ് തു  (1 hour ago)

അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം  (1 hour ago)

നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

. മദ്യലഹരിയിലായിരുന്ന അഞ്ചുപേർ കിണറ്റിന് ...  (1 hour ago)

സിമോൺ ടാറ്റ അന്തരിച്ചു.  (2 hours ago)

. തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.  (2 hours ago)

കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളിൽ വിളമ്പുമെന്ന്  (2 hours ago)

എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ  (3 hours ago)

പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ്....  (3 hours ago)

Malayali Vartha Recommends