പിണറായിയുടെ നീക്കങ്ങള്‍ക്ക് അല്‍പ്പായുസോ; പുരയേക്കാള്‍ വളര്‍ന്ന പിണറായിയെ വെട്ടാനൊരുങ്ങി കേന്ദ്രം; കെ.കെ. ഷൈലജയെയും തോമസ് ഐസക്കിനെയും വെട്ടിയ നീക്കം പിണറായിക്കും ബാധകമാകുമോ?
പുരയെക്കാള്‍ വളര്‍ന്ന പിണറായിയെ വെട്ടാനൊരുങ്ങി കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ മാപ്പുസാക്ഷിയാക്കി പിണറായി നടത്തുന്ന ട്രിപീസുകള്‍ക്ക് ഏതാനും നാളത്തെ ആയുസ് മാത്രമാണുണ്ടാവുകയെന്ന വ്യക്തമായ സൂചനയാണ് സീതാറാം യച്ചൂരി നല്‍കിയത്.
കെ.കെ. ഷൈലജയെയും തോമസ് ഐസക്കിനെയും വെട്ടിനിരത്തി വിജയശ്രീലാളിതനായി നില്‍ക്കുന്ന പിണറായിയെ പൂഴികടകന്‍ വഴി വീഴ്ത്താനാണ് കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നത്.
ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിണറായിയുടെ പേരെടുത്തു പറയാതെ ആഞ്ഞടിച്ചത്. പിണറായിയും കേന നേതൃത്വവും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായിട്ട് കുറെ നാളുകളായി. തുടര്‍ ഭരണത്തിനായി ബി ജെ പി നേതൃത്വവുമായി പിണറായി അനുനയ നീക്കം നടത്തിയതായി വാര്‍ത്തകള്‍ വന്നതോടെയായിരുന്നു ഇത്. ജ്യോതി ബസുവിന് അവകാശപ്പെടാനില്ലാത്ത യാതൊന്നും പിണറായിക്ക് ഇല്ലെന്ന വ്യക്തമായ സൂചനയാണ് യച്ചൂരി നല്‍കിയിരിക്കുന്നത്.
സിപിഎമ്മില്‍ ആരുടെയും അധീശ്വതമുണ്ടാകില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കി. പിണറായി വിജയനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ഇത്തരം ഒരു മറുപടി നല്‍കിയത്.
സിപിഎമ്മില്‍ വണ്‍മാന്‍ ഷോയില്ലെന്നും യെച്ചൂരി പറഞ്ഞു. പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണം നടക്കുന്നതായി യച്ചൂരി സമ്മതിച്ചു. വ്യക്തികളുടെ സംഭാവന ഉണ്ടാകും. എന്നാല്‍ പാര്‍ട്ടി കൂട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി വലിയ വിജയമാണ് നേടിയത്. ചരിത്ര വിജയം നേടിയ സര്‍ക്കാര്‍ ജനങ്ങളെ മഹാമാരിയില്‍ നിന്ന് രക്ഷിക്കണം. പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു.
മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ കേന്ദ്ര കമ്മിറ്റിയുമായി ആലോചിച്ചാണ് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ കേന്ദ്രനേതൃത്വം ദുര്‍ബലമായതോടെ ഇതില്ലാതായി. ഇപ്പോള്‍ സി പി എം ഉള്ള സംസ്ഥാനങ്ങള്‍ അവരുടെ നിലയ്ക്കാണ് മുന്നേറുന്നത്. ഒന്നിനും യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.
സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ബംഗാളില്‍ ഒരിക്കല്‍ പോലും മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാര്‍ട്ടി ഇനിയും ഉപയോഗിക്കും. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരില്‍ രണ്ടുവനിതാ മന്ത്രമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നായി. ഇതെല്ലാം യച്ചൂരി പറഞ്ഞത് അതീവ മനസ്ഥാപത്തോടെയാണ്.
ജിഎസ്ടി കൗണ്‍സില്‍ ഫെഡറല്‍ നയത്തിനായി വാദിച്ചയാളാണ് തോമസ് ഐസക്ക്. സ്ഥാനാര്‍ത്ഥികളാക്കാതെ അവരെ മാറ്റിയതും നയപരമായ തീരുമാനമായിരുന്നെന്ന് യെച്ചൂരി പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. നയപരമായ ബദല്‍ വേണം എന്നതിന് തെളിവാണ് ഫലം. കേരളത്തിലുണ്ടായിരുന്ന ബിജെപിയുടെ ഒരു സീറ്റ് പോലും പോയി.
പിണറായി വിജയന്‍ യച്ചൂരിക്ക് മറുപടി പറയാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ യച്ചൂരിയും പിണറായിയും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരികയാണ്.
https://www.facebook.com/Malayalivartha