Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പിണറായിയുടെ അനുഗ്രഹത്തില്‍ വലതുകാല്‍വച്ച് ഐശ്വര്യമായി ഊരാളുങ്കല്‍ തുടങ്ങി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ 98 ലക്ഷത്തിന്റെ പദ്ധതി; സമയമെന്നല്ലാതെ എന്തു പറയാന്‍ ?

27 MAY 2021 11:02 AM IST
മലയാളി വാര്‍ത്ത

അങ്ങനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് ഒരു സുന്ദരി സുസ്മേര വദനയായി വന്നു കയറി. പേര് ഊരാളുങ്കല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാനുള്ള 98 ലക്ഷത്തിന്റെ പദ്ധതിക്കാണ് കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ ടെന്ററില്ലാതെ സുന്ദരിക്ക് അനുമതി നല്‍കിയത്.

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ നല്‍കിയത്. 98 ലക്ഷത്തോളം രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ നല്‍കിയത്. സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാല്‍ ടെന്‍ഡര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്. പക്ഷേ സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരനായി ഊരാളുങ്കലിനെ ആദ്യം നിയമിച്ചത് മുഖ്യന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്.

 



ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. ഇതിനുള്ള കരാറാണ് ഊരാളുങ്കലിന് നല്‍കിയത്. കോവിഡും ലോക്ക് ഡൗണും കാരണം ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ പട്ടിണി കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പണികാര്‍ക്ക് 98 ലക്ഷം മുടക്കി കെട്ടിടം നിര്‍മ്മിക്കുന്നതെന്നോര്‍ക്കണം.

അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഓരോ മന്ത്രിമാര്‍ക്കുമായുള്ള ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ ഏതൊക്കെയാണ് വേണ്ടത് എന്നതില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ചില വസതികളുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയായിട്ടുമുണ്ട്.



സാധാരണ ഗതിയില്‍ മന്ത്രിമന്ദിരങ്ങള്‍ക്കുള്ള എസ്റ്റിമേറ്റുകള്‍ പൂര്‍ത്തിയാക്കുന്നത് ടൂറിസം വകുപ്പാണ്. തുടര്‍ന്ന് ഇത് പൊതുമരാമത്ത് വകുപ്പിന് കൈമാറും. പൊതുമരാമത്ത് വകുപ്പാണ് ടെന്‍ഡര്‍ വിളിക്കുക. പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതിനാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനും വകുപ്പുണ്ട്. അതിനാല്‍ തന്നെ ഊരാളുങ്കലിനായിരിക്കും മോടി പിടിപ്പിക്കലിന്റെ മൊത്തവും നല്‍കുക. അതാണല്ലോ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടന്നത്.

2015-ല്‍ ഉമ്മന്‍ചാണ്ടിയാണ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നല്‍കിയത്. അതും ഒരു സി പി എം പ്രസ്ഥാനത്തിന്.

 



2016 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി ഐ.ടി. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകള്‍ ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ 2017-ല്‍ ഇത് 500 കോടിയായും 2019-ല്‍ 800 കോടിയായും ഉയര്‍ത്തി. പിന്നീടും തുക ഉയര്‍ത്തി.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെന്‍ഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 സെപ്റ്റംബര്‍ വരെ 347 കരാറുകളാണ് ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍മാത്രം ഊരാളുങ്കലിനു നല്‍കിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷന്‍ എന്നിവയെല്ലാം ചേര്‍ത്ത് 300 ഓളം കരാറുകള്‍ ഇതിനു പുറമെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം .

 



എട്ടുകോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി.) നിര്‍ദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കുകയും അത് മറ്റുപല ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഉപകരാര്‍ നല്‍കുകയുമാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. എന്നാല്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെത്തിയ ഇ ഡി ജീവനും കൊണ്ട് രക്ഷപ്പെട്ടു.

സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത്.എന്നാല്‍ സ്വകാര്യ കമ്പനികള്‍ രൂപകരിച്ചും മറ്റ് ഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.

 



ഓരോ വര്‍ഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിക്കാറുള്ളത്. ഉമ്മന്‍ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെന്‍ഡറില്ലാതെ നേരിട്ട് ഇത്തരം ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനാവും. ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായ ഏജന്‍സികളെ അക്രഡിറ്റഡ് ഏജന്‍സികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നത് .

പിണറായി തുടങ്ങിയിട്ടേയുള്ളു.ഊരാളുങ്കലിന്റെ ശുക്രദശയാണെന്ന് പറഞ്ഞാല്‍ മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends