98 വയസുകാരിക്ക് ചെറുമകന്റെ വക ക്രൂര മർദനം.. ക്രൂര മർദ്ദനം പതിവായതോടെ ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ പകർത്തി പൊലീസിനു നൽകുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. അടിയ്ക്കരുതെന്നു കരഞ്ഞു പറഞ്ഞിട്ടും വീണ്ടും വീണ്ടും അടിയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ്....പത്തനംതിട്ട അടൂരിൽ ആണ് മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം നടന്നത് . .
98 വയസുകാരിക്ക് ചെറുമകന്റെ വക ക്രൂര മർദനം,,,പത്തനംതിട്ട അടൂരിൽ ആണ് മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം നടന്നത് . അടൂർ ഏനാത്ത് 98 വയസുകാരിയായ ശോശാമ്മയെയാണ് ചെറുമകൻ മർദിച്ചത് ..ചെറുമകൻ മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് ഇയാൾ അറസ്റ്റിലായത്
കഴിഞ്ഞ 23ന് എബിൻ മുത്തശ്ശി റോസമ്മയെ (98) മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏനാത്ത് പൊലീസ് കേസെടുത്തത്. എബിൻ മദ്യപിച്ച് റോസമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു..
ക്രൂര മർദ്ദനം പതിവായതോടെ ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ പകർത്തി പൊലീസിനു നൽകുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. അടിയ്ക്കരുതെന്നു കരഞ്ഞു പറഞ്ഞിട്ടും വീണ്ടും വീണ്ടും അടിയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ്
രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലാണ് താൻ വയോധികയെ മർദിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.തുടർന്ന് എബിനെ ജാമ്യത്തിൽ വിട്ടു
സംഭവത്തിൽ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട് . അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് അടൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു
പ്രായമായ അച്ഛനമ്മമാരെ നിർദ്ദയം തെരുവിൽ ഇറക്കിവിടുന്ന മക്കളുടെ ക്രൂരത അടുത്ത കാലത്തു കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ് . 2007-ല്‍ പാസാക്കിയ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം മാതാപിതാക്കളെ, വൃദ്ധരായവരെ നോക്കാത്തവര്‍ക്കെതിരെ നിയമപരമായി നടപടികളെടുക്കാം .. വൃദ്ധര്‍ക്കും മാതാപിതാക്കള്‍ക്കും അവര്‍ക്കു കിട്ടേണ്ട പരിരക്ഷയും പരിചരണവും അവകാശങ്ങളും ഉറപ്പു നല്‍കുന്നതുമാണ് ഈ നിയമം
മക്കള്‍ നോക്കുന്നില്ലെന്നോ ഇറക്കി വിട്ടെന്നോ പരാതിയുള്ള ഏതൊരു മാതാപിതാക്കള്‍ക്കും ഒരു വെള്ളക്കടലാസില്‍ അവരുടെ പരാതി എഴുതി സമര്‍പ്പിക്കാം. ആ പരാതിയിന്‍മേല്‍ ആദ്യം മക്കള്‍ക്ക് നോട്ടീസ് അയക്കും. നോട്ടീസ്കിട്ടിയിട്ടും ഹാജരാകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.
വിളിച്ചു വരുത്തുന്ന മക്കളെ ആദ്യം കൗണ്‍സിലിംഗിന് വിധേയരാക്കും. പലരും പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്നായിരിയ്കും...അവരോട് ഒന്നേ ചോദിക്കാനുള്ളൂ... കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ അച്ഛനും അമ്മയും അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇന്ന് ഈ മക്കളുടെ സ്ഥിതി എന്താകുമായിരുന്നു?
മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലായതിനുശേഷമായിരിക്കും പലരും അവരെ ഒഴിവാക്കുന്നത്. അങ്ങനെയുള്ള മക്കളുടെ വസ്തുക്കള്‍ തിരിച്ചെടുക്കും. മതാപിതാക്കളുടെ കൈയില്‍ നിന്നും കിട്ടിയ സ്വത്തുക്കളുടെ ഡോക്യുമെന്റ് പിടിച്ചെടുക്കും. പതിനായിരം രൂപവരെ ഇവരില്‍ നിന്നും പിഴയീടാക്കും. മാതാപിതാക്കളെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാന്‍ കര്‍ശനമായ നിര്‍ദേശം കൊടുക്കും.
പ്രായമായ അച്ഛനമ്മമാരെ മക്കളോ ചെറുമക്കളോ ഉപദ്രവിയ്ക്കുന്ന സാഹചര്യം കാണുന്നവർ തീർച്ചയായും ഈ നിയമവശം അറിഞ്ഞ് അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കണം
https://www.facebook.com/Malayalivartha