13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍; ലക്ഷ്യമിട്ടിരുന്ന സ്ഥലം അന്തർ സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂർ
ചാലക്കുടി കൊരട്ടിയില്‍ ദേശീയപാതയില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ 13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കണ്ണമ്ബുഴ ലൈജു (41), ആളൂര്‍ മണ്ണപ്പാട്ട് വീട്ടില്‍ അനന്തപത്മനാഭന് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ലോറിയില്‍ പ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്ക്കടിയില് നിരോധിത പുകയില ഉല്പന്നങ്ങള് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.
കൊരട്ടി സി.ഐ ബി കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐമാരായ പ്രിയന്, സുരേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
അതേസമയം, കൊല്ലം നഗരത്തിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നഗരത്തിൽ പൊടിപൊടിക്കുകയാണ്. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ചാണ് കോഡ് വാക്കുകൾ മാറുന്നത്. നീല, മഞ്ഞ, പച്ച അങ്ങനെയങ്ങനെ നിരവധി പേരുകൾ. എത്ര നിരോധനം ഏർപ്പെടുത്തിയാലും ചില കടകളിൽ ഇത്തരം കച്ചവടം പരസ്യമായ രഹസ്യമായി നടക്കുന്നുണ്ട്.
പൊലീസിനോ എക്സൈസിനോ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല പിടികൂടിയാൽ തന്നെ കുറച്ച് സമയത്തിനുള്ളിൽ കടക്കാർ കസ്റ്റഡിയിൽ നിന്ന് ഊരിപ്പോകാറാണ് പതിവ്. ഇവരുടെ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന അറിയപ്പെടുന്ന വക്കീലന്മാരും നഗരത്തിൽ ഒരുപാടുണ്ട്. ഫീസ് കൂടുതൽ ലഭിക്കുമെന്നതാണ് കാര്യം.
നിരോധിത പുകയില ഉത്പന്നങ്ങളുടെ ഒരു കവറിന് അൻപത് മുതൽ നൂറ് രൂപവരെയാണ് ഈടാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടയുള്ളവയിലൂടെയാണ് ഇവ വ്യാപകമായി നഗരത്തിലേയ്ക്കെത്തുന്നത്. അവിടെ അഞ്ച് മുതൽ പത്ത് രൂപ വരെ വിലയ്ക്ക് കിട്ടുന്നവ ഇവിടെ 15 മുതൽ 20 വരെ വിലയീടാക്കി ചെറുകിടക്കാർക്ക് നൽകും.
നഗരത്തിൽ പഠനത്തിനായെത്തുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ടെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. സൗഹൃദ വലയത്തിനുള്ളിൽ കേവലം തമാശയ്ക്ക് തുടങ്ങുന്ന ഇത്തരം ശീലങ്ങൾ പിന്നീട് ഒഴിച്ചുകൂടാനാവാത്ത അവസ്ഥയിലേക്ക് എത്താറാണ് പതിവ്.
https://www.facebook.com/Malayalivartha