എല്‍ എസ് ഡി ലഹരി സ്റ്റിക്കര്‍ നാക്കില്‍..ഒപ്പം കഞ്ചാവും... ഇൻസ്റ്റാഗ്രാമിൽ താരമായ 17 കാരന് കാമുകിമാർ 16...കാമുകിമാരിൽ രണ്ടുപേർ വീട്ടമ്മമാർ ... എല്ലാവരും കുട്ടികാമുകൻ എപ്പോൾ വിളിച്ചാലും എവിടെയും ചെല്ലാൻ തയ്യാർ! പയ്യന്റെ മൊബൈൽ പരിശോധിച്ച പോലീസ് കണ്ടത് ..!

ഇക്കഴിഞ്ഞ ദിവസം കാസർകോട് ഒരു സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥികളായ ചിലർ ഒത്തുകൂടി നടത്തുന്ന യോ യോ ക്യാമ്പിൽ ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന് സ്‌കൂളിലെത്തിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി.
ക്യാമ്പിൽ ഇരുപതിന് വയസ്സിനു താഴെയുള്ള പതിനാറു കുട്ടികളാണ് പങ്കെടുത്തിരുന്നത് , സ്‌കൂൾ ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടി കടന്നു പൊലീസ് വരുന്നത് ആളൊഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന യുവാക്കൾ വ്യക്തമായി കണ്ടതിനാൽ എല്ലാവരും ഓടി രക്ഷപ്പെട്ടു..
തൊട്ടടുത്ത് ചന്ദ്രഗിരിപ്പുഴയും പല ഒഴിഞ്ഞ കിണറുകളും ഉള്ളതും യുവാക്കൾ ലഹരിയിലും ആയതുകൊണ്ട് പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നത് അപകടമുണ്ടാക്കിയാലോ എന്ന് ഭയന്ന് പോലീസ് പിന്മാറി. എന്നാൽ എല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും പതിനേഴുവയസ്സുകാരനായ ഒരു പയ്യൻ ഓടി രക്ഷപ്പെടാനാവാത്ത അവസ്ഥയിലായിരുന്നു...
ആദ്യമായി എല്‍ എസ് ഡി ലഹരി സ്റ്റിക്ക് പരീക്ഷിച്ച അവൻ കഞ്ചാവും ഉപയോഗിച്ചിരുന്നതിനാൽ മായാലോകത്തു ആയിരുന്നു.. പോലീസ് വന്നതും കൂട്ടുകാർ ഓടി രക്ഷപ്പെട്ടതുമൊന്നും അവന്റെ കണ്ണിൽ പെട്ടിരുന്നില്ല
അവന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ചുവാങ്ങിയ പൊലീസാണ് പിന്നെ ശരിയ്ക്കും ഞെട്ടിപോയത്... 17 കാരനായ അവനു 16 കാമുകിമാരാണ് ഉള്ളത്...തീർന്നില്ല ,കാമുകിമാരിൽ രണ്ടുപേർ വീട്ടമ്മമാരുമാണ് ..ഇൻസ്റ്റാഗ്രാമിൽ തിളങ്ങുന്ന താരവുമാണ് യുവാവ്. യുവാവുമായി അവിഹിതബന്ധമുള്ള കാമുകിമാർ അവന്റെ ഫോണിലേക്ക് മെസ്സേജുകളും പടങ്ങളും അയച്ചുകൊണ്ടേ ഇരിക്കുന്നു ... മെസ്സേജുകൾക്ക് പോലീസ് മറുപടി അയച്ചപ്പോൾ കാമുകിമാരെല്ലാം തന്നെ നേരിൽ കാണാൻ തയ്യാറുമായിരുന്നു...
വൈകുന്നേരം ആറുമണി കഴിഞ്ഞ് ലോക്ഡൗൺ കാലയളവിൽ ആവശ്യമില്ലാത്ത വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന യുവാക്കളുടെ മേൽ വീട്ടുകാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം കാസർകോട് ഡിവൈഎസ്‌പി പി സദാനന്ദൻ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പനക്കാര്‍ പുതിയ രൂപത്തിലും നിറത്തിലും ലഹരി വസ്തുക്കള്‍ വന്‍തോതില്‍ വിറ്റഴിയ്ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഓരോ ദിവസവും പുതിയ ലഹരികള്‍ അവരുടെ കൈകളിലെത്തുന്നു. അത് മറ്റുള്ളവരില്‍ നിന്നും മറച്ച് വെക്കാന്‍ പ്രഫഷണലുകളെ വെല്ലുന്ന നൂതന മാര്‍ഗങ്ങള്‍ കുട്ടികള്‍ സ്വയം കണ്ടെത്തുകയും ചെയ്യുന്നു.
സ്റ്റിക്കര്‍ രൂപത്തിലുള്ള ലഹരി ഉത്പ്പന്നങ്ങളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നത്. എല്‍.എസ്.ഡി സ്റ്റാമ്പ് എന്നറിയപ്പെടുന്ന ലഹരി മരുന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് എത്തിക്കുന്നതെന്നാണ് വിവരം.
ഒരിയ്ക്കൽ ഇവയുടെ അടിമകളായാൽ പിന്നെ അതിൽ നിന്ന് മോചനം ബുദ്ധിമുട്ടാണ്. മയക്ക് മരുന്നിനായി കുട്ടികൾ കൂട്ട് കൂടുന്നത് പലപ്പോഴും കൊലയും കളവും പതിവാക്കിയവരുമായിട്ടായിരിക്കും.. പതുക്കെ വിദ്യാർത്ഥികളും അവരുടെ വലയിൽ വീണുപോകും...
എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്'- ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്. മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം;
എത്ര ധാര്‍മിക ചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും. അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്ന് കണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് സ്വന്തം മക്കൾ മയക്കുമരുന്നിന്റെ ഇരയാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിച്ചേ മതിയാകൂ
https://www.facebook.com/Malayalivartha


























