Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ഷിബു ബേബി ജോണുമായി സി പി എമ്മിന്റെ രഹസ്യചര്‍ച്ച: ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന

02 JUNE 2021 10:50 AM IST
മലയാളി വാര്‍ത്ത

ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന.

എന്‍.കെ. പ്രേമചന്ദ്രനെയും കൂട്ടി ഇടതുമുന്നണിയിലെത്തിയാല്‍ വലിയ സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.എന്നാല്‍ ഷിബു ബേബി ജോണിന്റെ നീക്കങ്ങളോട് പ്രേമചന്ദ്രന്‍ അനുകൂലമായല്ല പ്രതികരിച്ചത്.

 



മുന്നണി മാറിയേ തീരൂ എന്നാണ് ആര്‍എസ്പി നേതൃത്വം പറയുന്നത്. യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ദോഷം ചെയ്യുമെന്ന തീരുമാനത്തിലാണ് ഒരു വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത്.

എന്നാല്‍ പ്രേമചന്ദ്രന്റെനേതൃത്വത്തില്‍ ആര്‍എസ്പിക്ക് അകത്ത് ഉള്‍പ്പോരും കനക്കുകയാണ്. ഇടതുമുന്നണിയുമായി സഹകരണത്തിന് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം താല്‍പര്യം പ്രകടിപ്പിക്കാത്തതിന് കാരണം പിണറായിയോടുള്ള പ്രേമചന്ദ്രന്റെ വിയോജിപ്പാണ്.

 



ഇടതുമുന്നണി വിട്ടതില്‍ ആര്‍ എസ് പി നേതാക്കള്‍ പ്രേമചന്ദ്രനെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ രൂക്ഷമായാണ് പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് യുഡിഎഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. എല്‍ഡിഎഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയില്‍ പോലും ഇത്തവണ തോറ്റു. എന്നാല്‍ ആര്‍എസ്പിയില്‍ നടക്കുന്ന ചര്‍ച്ചകളോട് കരുതലോടെയാണ് സിപിഎം പ്രതികരണം. അവര്‍ക്ക് താത്പര്യം പ്രേമചന്ദ്രനെയാണ്.ഷിബു ബേബി ജോണിനോടും എതിര്‍പ്പില്ല.കെ. എം. മാണിയുടെ മകന്‍ ഇടതുമുന്നണിയിലെത്തിയതു പോലെ ബേബി ജോണിന്റെ മകനെയും ഇടതുമുന്നണിയിലെത്തിക്കുകയാണ് ലക്ഷ്യം.

 



ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കുകയും ചെയ്യുന്നു. ഉചിത സമയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കം നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് ഇതിന് വേണ്ടിയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടു. തോറ്റയുടന്‍ മുന്നണിവിടുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് എ എ അസീസ് പറഞ്ഞത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഷിബു ബേബി ജോണിനെ മുന്നില്‍ നിര്‍ത്തി സി പി എം ചര്‍ച്ചകള്‍ തുടരും.

 



ജില്ലാകമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളുമടക്കം നേതൃനിരയിലുള്ള 500 ഓളം നേതാക്കള്‍ പങ്കെടുക്കുന്ന വിപുലയോഗം ഓഗസ്റ്റ് 9ന് കൊല്ലത്ത് വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗം വിളിച്ച് ചേര്‍ക്കുന്നത് വഴി മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് പത്രസമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത് തന്റെ സി പി എം വിരോധം വ്യക്തമാക്കാന്‍ വേണ്ടിയാണ്.

ഒരു രാഷ്ട്രീയകാരണം പറഞ്ഞ് പാര്‍ട്ടിയെ എല്‍ഡിഎഫിലെത്തിക്കാന്‍ ഒരു വിഭാഗവും യുഡിഎഫില്‍ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായത്തില്‍ പ്രേമചന്ദ്രനും ഉറച്ച് നില്‍ക്കുമ്പോള്‍ ഈ വിഷയം പാര്‍ട്ടിക്കകത്ത് വലിയൊരു തര്‍ക്കത്തിലേക്ക് പോകാനാണ് സാധ്യത. സിപിഎമ്മും സിപിഐയുമൊക്കെ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ ആര്‍എസ്പിയുടെ മുന്നണി പ്രവേശം വരും ദിവസങ്ങളില്‍ സജീവചര്‍ച്ചയുമാകും

 



ഷിബു ബേബി ജോണിന്റെ നീക്കങ്ങളില്‍ പ്രേമചന്ദ്രന് കടുത്ത അമര്‍ഷമാണുള്ളത്. ചവറയില്‍ ജയിക്കണമെങ്കില്‍ ഇടതു മുന്നണി വേണമെന്നാണ് ഷിബുവിന്റെ ആവശ്യം. എന്നാല്‍ പ്രേമചന്ദ്രന് ജയിക്കാന്‍ ഇടതുമുന്നണിയുടെ ആവശ്യമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (10 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (10 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (11 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (11 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (12 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (12 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (13 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (13 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (14 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (14 hours ago)

Malayali Vartha Recommends