അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..

നാലു നിറങ്ങളിലുള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച. മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കും. അതിനുശേഷമാണ് അലർട്ടുകൾ നൽകുന്നത്. റെഡ് അലർട്ട്.. പ്രഖ്യാപിച്ചാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണം. ദുരന്തസാധ്യതാ മേഖലയിൽനിന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാംപുകളിലേക്കോ മാറ്റി താമസിപ്പിക്കണം.
മാറി താമസിക്കാൻ തയാറാകാത്തവരെ ആവശ്യമെങ്കിൽ നിർബന്ധമായി മാറ്റി താമസിപ്പിക്കണം. ഓറഞ്ച് അലർട്ട്..അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. യെലോ അലർട്ട്..
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് യെലോ അലർട്ട് പ്രഖ്യാപിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.ഗ്രീൻ അലർട്ട്..ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.ഫോണുകളിലെ അലർട്ട്..
ഉറങ്ങിക്കിടക്കുന്നവരെ ഉൾപ്പെടെ ഉണർത്തി, നിങ്ങൾ ദുരന്തസാധ്യതയുള്ള പ്രദേശത്താണ് ഇപ്പോഴുള്ളതെന്ന് അറിയിക്കാനാണ് ഇത്തരം അലർട്ടുകൾ നൽകുന്നത്.അതുകൊണ്ട് അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത് . കൂടുതൽ ജാഗ്രത പാലിക്കുക .
https://www.facebook.com/Malayalivartha


























