രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..

അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു കണ്ടുനിന്ന നാട്ടുകാരും ബന്ധുക്കളും.അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ എത്തിയപ്പോഴും ആ നിലവിളികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കാനേ സാധിച്ചുള്ളൂ. വാക്കുകള്‍ കിട്ടാതെ ആ മക്കളുടെ വേദനയ്ക്ക് മുന്നില്‍ അദ്ദേഹം കണ്ണീരണിയുകയായിരുന്നു. മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേരാണ് ധീരനായ ആ രക്ഷാപ്രവര്‍ത്തകന്
അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ കല്ലിയൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ ബലികൊടുത്ത രാജേഷിന്റെ ഭൗതികദേഹം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കരിക്കുക. രാജേഷിന്റെ പണിപൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു.രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റെപ്പലിങ് ഇൻസ്ട്രക്ടർ തിരുവനന്തപുരം
കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷിനെ (36) ഓർത്ത് സങ്കടപ്പെടുകയാണ് ബെന്നി. ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ രാജേഷ് ദുരന്തത്തില്‍പ്പെടുന്നത്. കര്‍ണ്ണാടക വനത്തിലെ മുന്താരിയില്‍ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയില്‍ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തില്‍ നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്താനായത്.
ചൊവ്വാഴ്ച പകല്‍ 12.45-ഓടെ ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്ന റാഫ്റ്റേഴ്സ് സംഘമാണ് പുഴയ്ക്ക് നടുവിലെ തുരുത്തില്‍ ഓടക്കാടുകള്‍ക്കിടയില്‍ മലര്‍ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം തിരുവനന്തപുരത്തെ സ്വന്തം വസതിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha























