സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍; കോവിഡ് ബാധിച്ചതോടെ തടവുകാരില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമായി, 70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക മാനദണ്ഡങ്ങളോട് കൂടി സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍. കോവിഡ് ബാധിച്ചതോടെ തടവുകാരില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. 70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് തന്നെ. ഇതോടൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളില്‍ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കുന്നതാണ്.
എന്നാൽ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നവരാണ് ഈ തടവുകാരില്‍ പലരും എന്നതാണ് ഇതിന് പ്രേരകമായത്. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണനകളും ഇവര്‍ക്ക് ആവശ്യമായി വരുന്നു.
രോഗബാധിതരായ പ്രായാധിക്യമുള്ള തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു സര്‍ക്കാരിനു മുന്നിൽ ഉള്ളത്. കോവിഡ് പടര്‍ന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂര്‍ണമായിരിക്കുകയാണ്. അതിനാലാണ് മോചിപ്പിക്കാന്‍ ആലോചിക്കുന്നത് തന്നെ. ഒന്നുകില്‍ 70 വയസ്സ് കഴിഞ്ഞിരിക്കണം, അല്ലെങ്കില്‍ ഇളവുകള്‍ സഹിതം 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം എന്നത്. ഇളവുകള്‍ ഇല്ലാതെയുള്ളവര്‍ 23 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിരിക്കണം. 75 കഴിഞ്ഞവരാണെങ്കില്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കണം എന്നതും ഉണ്ട്.
അതേസമയം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ഥിരം കൊലപാതകികള്‍, കള്ളക്കടത്തുകാര്‍, മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകള്‍, സ്ത്രീധന പീഡനം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ പട്ടികയില്‍ പെടാന്‍ പാടില്ലെന്ന പ്രത്യേക നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു. മാനദണ്ഡം അടിസ്ഥാനമാക്കി 242 പേരുടെ പട്ടികയും തയാറാക്കിയിരുന്നു. പിന്നീടത് 169 പേരായി ചുരുങ്ങുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതരത്തിലൊരു തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
https://www.facebook.com/Malayalivartha