Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

അമ്പിളിക്ക് മാത്രമേ പാസ്‌പോര്‍ട്ട് കൈമാറുവെന്ന് മൂന്നാം വരവില്‍ പോസ്റ്റ്മാന്‍ ഉറപ്പിച്ചു പറഞ്ഞു; അര്‍ദ്ധ രാത്രി ആക്ടീവ സ്റ്റാര്‍ട്ടാക്കാതെ ഉരുട്ടി ഇറക്കിയ അച്ഛന്‍, പതിയെ സ്റ്റാര്‍ട്ട് ചെയ്തു പോയത് തിരൂരിലെ ഭാര്യ വീട്ടില്‍ നിന്ന് അമ്പിളിയെ തിരികെ കൊണ്ടുവരാൻ; അച്ഛനെ പിന്തുടർന്ന് പൊലീസ്!! ടിക് ടോക്ക് താരത്തെ കുടുക്കിയത് കിടിലം തന്ത്രത്തിലൂടെ... പെണ്‍കുട്ടിയുടെ ആരോപണം പച്ചക്കള്ളമെന്ന് പൊലീസ്

14 JUNE 2021 05:21 PM IST
മലയാളി വാര്‍ത്ത

ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെണ്‍കുട്ടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഈ പെണ്‍കുട്ടി ഉന്നയിച്ചത്. ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്.

അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച്‌ തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു എന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറയുകയാണ് പൊലീസ്.

 

 

തന്ത്രങ്ങളിലൂടെയാണ് അമ്പിളിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ അമ്പിളിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു പൊലീസിന്റെ കടമ. ഇതാണ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

വിഘ്‌നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഒരുമാസമായി അന്വഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവര്‍ തയ്യാറാക്കി. പാസ്‌പോര്‍ട്ട് പോസ്റ്റോഫീസില്‍ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാന്‍ വിഘ്‌നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടില്‍ പറയിപ്പിച്ചു. വിഘ്‌നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യില്‍ തന്നാല്‍ മതിയെന്നും പിതാവ് പറഞ്ഞു.

 

 

 

എന്നാല്‍ വിഘ്‌നേഷ് തന്നെ വരണമെന്ന് പോസ്റ്റമാന്‍ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലര്‍ എടുത്ത് സ്റ്റാര്‍ട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാര്‍ട്ട് ചെയ്തത്. വീടിന് സമീപം നിരാക്ഷണത്തിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടര്‍ന്നാണ് ബന്ധുവീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തു.

പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്ന് തവണ പോസ്റ്റ്മാന്‍ വീട്ടിലെത്തിയിരുന്നു. മൂന്നാം തവണയാണ് പാസ്‌പോര്‍ട്ട് തിരിച്ചയയ്ക്കുമെന്ന് വ്യക്തമായി പറഞ്ഞത്. അന്ന് തന്നെ അച്ഛന്‍ അമ്പിളിയുടെ അടുത്തെത്തുമെന്ന് പൊലീസ് കരുതി. അതുകൊണ്ട് തന്നെ വീട്ടിന് അടുത്ത് നിരീക്ഷണവും ഏര്‍പ്പെടുത്തി.

 

 

ഇതു മനസ്സിലാക്കാതെയാണ് രാത്രിയില്‍ ആക്ടീവാ സ്‌കൂട്ടറും തള്ളി അച്ഛന്‍ പുറത്തിറങ്ങിയത്. അയല്‍ക്കാര്‍ അറിയരുതെന്ന ദീര്‍ഘവീക്ഷണമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പൊലീസിന്റെ തന്ത്രം അമ്പിളിയുടെ അച്ഛന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. തിരൂരില്‍ നിന്നായിരുന്നു അറസ്റ്റ്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.

തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെണ്‍കുട്ടി ഓഡിയോ പോസ്റ്റ് ചെയ്തത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി തന്നെ പറയുന്നു. പൊലീസ് പിതാവിനെ ഉപദ്രവിച്ചുവെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളും പെണ്‍കുട്ടി ഉന്നയിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി വിശദീകരണ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

സ്വന്തം പേര് പറഞ്ഞുകൊണ്ട് അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെണ്‍കുട്ടി ഞാനാണ് എന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു വിശദീകരണം. ഇത് വ്യാജ വാര്‍ത്തയാണ്, ഇതൊന്നും അല്ല സത്യം. അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്നത് നുണയാണെന്നും പൊലീസുകാര്‍ കെട്ടിച്ചമച്ച കഥയാണെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയത് എന്ന് പെണ്‍കുട്ടി പറയുന്നു.

ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച്‌ തല്ലുകയും ചെയ്തു.

 

 

അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു എന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പൊലീസ് വേട്ടയാടുകയാണെന്നും അമ്പിളിക്കെതിരെ മൊഴി നല്‍കിയാല്‍ 5 ലക്ഷം രൂപ തരാമെന്നും സര്‍ക്കാര്‍ എന്നെ ഏറ്റെടുക്കുമെന്നും മറ്റും പൊലീസ് പറഞ്ഞെന്നും പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്.

രണ്ടു ദിവസം മുമ്പാണ് അമ്പിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണയെ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

 

 

 

അറസ്റ്റിന് പിന്നാലെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി ട്രോള്‍ ഗ്രൂപ്പുകള്‍ അമ്പിളിയുടെ ഉപദേശ വീഡിയോകള്‍ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാള്‍ക്കെതിരെ 17കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് പ്ലസ്ടു കഴിഞ്ഞ് നല്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴി വിഘ്നേഷിനെ പരിചപ്പെടുന്നത്.

 

ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച്‌ പരിചയപ്പെടുകയും പിന്നീട് ഫോണ്‍ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത് എന്നാണ് കേസ്.

വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാരറിയുന്നത്. ഇതിനിടയില്‍ ബന്ധു വിവരം പൊലീസിലും ചൈല്‍ഡ്ലൈനിലും അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 9 മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ മാതാപിതാക്കളുടെ അറിവോടെ വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു എന്നതാണ് വസ്തു. 2020 സെപ്റ്റംബര്‍ മാസത്തിലാണ് 17 കാരിയെ വിഘ്‌നേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

 

അന്ന് ഇയാളുടെ മാതാപിതാക്കള്‍ തിരൂരിലെ ബന്ധുവിന്റെ വീട്ടില്‍ വച്ച്‌ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രാത്രിയില്‍ പെണ്‍കുട്ടിയുമായെത്തിയ വിഘ്‌നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാല്‍ മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പെണ്‍കുട്ടിയെ വിഘ്‌നേഷ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

പെണ്‍കുട്ടിയുമായി ഇയാള്‍ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

 

ഗത്യന്തരമില്ലാതെ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. ഇതിനിടയില്‍ ക്വാറന്റൈന്‍ കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാല്‍ കേസാകുമെന്നും പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. ഗര്‍ഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാല്‍ പ്രശ്‌നമാകും എന്ന് ഭയന്നായിരുന്നു. എന്നാല്‍ നാലുമാസമായപ്പോള്‍ പെണ്‍കുട്ടി് അസ്വസ്ഥതകള്‍ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കള്‍ അറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും വിഘ്‌നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതാണ് കേസിനുള്ള സാഹചര്യം ഉണ്ടാക്കിയത്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (1 hour ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (1 hour ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (2 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (2 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (2 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (5 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (5 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (5 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (5 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (5 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (5 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (6 hours ago)

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല; തന്ത്രിയുടെ അറസ്റ്റില്‍ ഒന്നും പറയാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (6 hours ago)

Malayali Vartha Recommends