അവൻ എന്നെ കൊല്ലും, പ്ലീസ് എന്നെ രക്ഷിക്കണം! വിസ്മയയുടെ അവസാന വാക്കുകൾ... അവൻ കൊന്നത് തന്നെ!
A DEAD DAUGHTER IS BETTER THAN DIVORCED DAUGHTER, മരിക്കുന്നതിലും നല്ലത് ജീവിച്ചിരിക്കുന്നതല്ലേ? സ്ത്രീധന നിരോധനം പാർലമെന്റിൽ പാസാക്കി എന്നാൽ വീടുകളിൽ ഇപ്പോഴും അനിശ്ചിതത്വത്തിൽ, കേരളത്തിന്റെ അവസ്ഥയാണ് ഇത്.
ഇന്ന് രാവിലെ കേരളക്കര കേട്ടുണർന്നത് വിസ്മയ എന്ന ഒരു പ്രസരിപ്പും ചുറുചുറുക്കും ഉള്ള ഒരു പാവം യുവതിയുടെ ആത്മഹത്യാ വാർത്തകളാണ്. നിഷ്കളങ്കത തുളുമ്പുന്ന ആ മുഖം അത് എപ്പോഴും ഒരു നോവായി മലയാളികളുടെ മനസ്സിലുണ്ട്. എങ്ങനെ തോന്നി ആ ക്രൂരന് ആ മാലാഖയെ ഉപദ്രവിക്കാൻ? നീ ചുംബ്നം നൽകിയ കവിളത്തല്ലേ കാല് കൊണ്ട് ചവിട്ടി മെതിച്ചത്! മാപ്പ് ഇല്ല നിനക്ക്. കേരളം പൊറുക്കില്ല ഈ ചതി.
ഒരേക്കർ ഇരുപത്തിയഞ്ച് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പതിനൊന്ന് ലക്ഷത്തിന്റെ താഴെ വിലവരുന്ന ഒരു കാർ.. ഇതെല്ലാം നൽകി പൊന്ന് കൊണ്ട് മൂടിയായിരുന്നു വിസ്മയയെ കല്യാണം കഴിപ്പിച്ച് വിട്ടത്. ശേഷം വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സമയം മുതൽ ഭർത്താവായ കിരൺ ഒളിവിലായിരുന്നു എന്ന വാർത്തകളാണ് പുറത്ത് വന്നിരുന്നത്.
ആശുപത്രിയിൽ പോലും കിരണിനെ കണ്ടിരുന്നില്ല. ഇപ്പോൾ സ്വമേധയാ പോലീസിൽ കീഴടങ്ങിയിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയില്ലാ എങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്കാരം കഴിഞ്ഞ ശേഷമാണ് കിരൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ തീരാദുഃഖമായി മാറിക്കഴിഞ്ഞു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശവും അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. വിസമയ ആത്മഹത്യ ചെയ്യുമോ? ഒരിക്കലും ഇല്ലാ എന്ന് തന്നെയാണ് അച്ഛനും ബന്ധുക്കളും തറപ്പിച്ച് പറയുന്നത്. അപ്പോൾ കൊലപാതകമാണോ? അതെ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലാകൊല ചെയ്യുകയായിരുന്നു. തെളിവുണ്ട്.
സംഭവത്തിൽ ഇനി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. ഉന്നത സ്വാധീനം ഉപയോഗിച്ച് പുറത്ത് വരും എന്ന ആത്മവിശ്വാസം ആണ് ഉള്ളിൽ ഉള്ളതെങ്കിൽ പോലും നിനക്ക് മാപ്പ് തരില്ല കേരളം.
ഇനിയൊരിക്കലും നമ്മുടെ കുട്ടികൾ വെറും സ്ത്രീധനത്തിന്റെ മാത്രം മേൻമയിൽ ബർതൃവൂടുകളിൽ കഴിയാൻ പാടില്ല. അവർ ഒരു കോണിൽ അടിച്ചമർത്തപ്പെടാൻ പാടില്ല. അവർക്കും ചിറകുകളുണ്ട് അത് വിരിച്ച് അവർക്കും പറക്കാൻ അവസരം നൽകൂ.
https://www.facebook.com/Malayalivartha