Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ്, രാത്രി തെരുവ് നായ്ക്കളെ കൊല്ലാൻ വിഷം തയ്യാറാക്കൽ- തൃക്കാക്കര നഗരസഭാ പരിസരത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടി; അന്വേഷണത്തിൽ കണ്ടെത്തിയത് വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ:- മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

25 JULY 2021 08:17 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര നഗരസഭാ പരിസരത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു കണ്ടെത്തി. ഇതോടെ ഈ കേന്ദ്രത്തിലെ വാക്സിനേഷൻ ക്യാംപ് നിർത്തി. കമ്യൂണിറ്റി ഹാളിലെ വാക്സിനേഷൻ നിർത്തി വയ്ക്കാൻ ജില്ലാ വാക്സിനേഷൻ ഓഫിസർ ഡോ. ശിവദാസാണ് ഉത്തരവിട്ടത്. റിപ്പോർട്ട് നൽകാൻ നഗരസഭ മെഡിക്കൽ ഓഫിസർ ഡോ. ധന്യയെ ചുമതലപ്പെടുത്തി.

സംഭവം അന്വേഷിക്കുന്നതിനിടെയാണ് വാക്സിനേഷൻ കേന്ദ്രത്തിൽ രാത്രി നായ് പിടിത്തക്കാർ വിഷ പദാർഥങ്ങൾ കൂട്ടിക്കലർത്തുന്നതു കണ്ടെത്തിയത്. കുരുക്കിട്ടു പിടിക്കുന്ന നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനിയാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിനുള്ള സാമഗ്രികൾ പൊലീസും എസ്പിസിഎ അധികൃതരും കണ്ടെടുത്തിട്ടുണ്ട്. കമ്യൂണിറ്റി ഹാളിൽ താമസിക്കാൻ സൗകര്യം തന്നതു നഗരസഭയാണെന്നു നായ് പിടിത്തക്കാർ എസ്പിസിഎ അധികൃതരോടു പറഞ്ഞു. നായ്‌പിടിത്തത്തിനു തങ്ങൾക്കു മുൻകൂർ പണം തന്നതു നഗരസഭ ഉദ്യോഗസ്ഥനാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. വേറെയും കുഴികൾ കണ്ടെത്തിയെങ്കിലും ജഡങ്ങൾ ജീർണിച്ച നിലയിലായതിനാലും തിരച്ചിൽ ഏറെക്കുറെ അസാധ്യമായതിനാലും വേണ്ടെന്നുവച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണു കൊന്നതെന്നു വ്യക്തമാകു. ആർക്കു വേണ്ടിയാണ് നായ്ക്കളെ കൊന്നൊടുക്കിയതെന്നു കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നായ് പിടുത്തക്കാരുടെ ഫോൺ കോൾ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാനാണു തീരുമാനം. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പൊലീസിൽ നിന്നും പിടിയിലായ പ്രതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അതേ സമയം ഹെൽത്ത് ഇൻസ്പെക്ടർ ഫോണിൽ വിളിച്ചു പറഞ്ഞതനുസരിച്ചാണ് നായ്‌വേട്ട നടത്തിയതെന്നാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ ആൾ നൽകിയ മൊഴി. നായ്ക്കളെ കുഴിച്ചിടാൻ കൊണ്ടുപോയ വാഹനത്തിന്റെ ജീവനക്കാരനാണ് പിടിയിലായ പള്ളിക്കര സൈജൻ ജോസഫ്. സംഭവത്തിൽ മൂന്നു പേരെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം ഈച്ചമുക്കിനു സമീപം നായ്ക്കളെ കൊല്ലുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം എസ്പിസിഎയെ (മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സമിതി) അറിയിച്ചതും തുടർ നടപടി സ്വീകരിച്ചതും. 

സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച എസ്പിസിഎ സംഘമാണ് പൊലീസിൽ വിവരം അറിയിച്ച് കേസെടുക്കാൻ അഭ്യർഥിച്ചത്. നായ്ക്കളെ കൊല്ലാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും നിർദേശം നൽകിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് അധ്യക്ഷ അജിത തങ്കപ്പൻ. എബിസി പദ്ധതിപ്രകാരമുള്ള വന്ധ്യത പരിപാടി മാത്രമാണ് നടപ്പാക്കുന്നത്. നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (6 minutes ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (1 hour ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (1 hour ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (2 hours ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (3 hours ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (3 hours ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends