മറ്റൊരാളുമായി അവൾ അടുത്തത് എനിക്ക് സഹിക്കാനായില്ല... ഞാൻ കൊന്നൂ! ഏഴും ഒമ്പതും മാസമുള്ള കുട്ടികളെ കുടുംബവീട്ടിലേയ്ക്ക് മാറ്റി ഹരികൃഷ്ണയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു; മറ്റൊരു യുവാവുമായുള്ള ബന്ധം എതിർത്തതിന് പിന്നാലെ മുഖത്തടിച്ചു: തലയടിച്ച് വീണ ഹരികൃഷ്ണയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കി! മഴ ചതിച്ചതോടെ സംഭവിച്ചത് അന്വേഷണസംഘത്തിന് മുമ്പിൽ വെളിപ്പെടുത്തി പ്രതി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അന്വേഷണസംഘത്തിന് മുമ്പിൽ വെളിപ്പെടുത്തി പിടിയിലായ പ്രതിയും സഹോദരീഭർത്താവുമായ കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ ഉണ്ണിയെന്ന രതീഷ്. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നുവെന്ന് പോലീസിന് മുന്നിൽ പ്രതി സമ്മതിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒൻപതും മാസം പ്രായമുള്ള മക്കളെ രതീഷ് അപ്പോഴേക്കും കുടുംബ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും തമ്മിൽ വഴക്കുണ്ടായി. മറ്റൊരു യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധമായിരുന്നു കാരണം. മുഖത്ത് അടിയേറ്റ ഹരികൃഷ്‌ണ തലയടിച്ചു വീണു. പിന്നീട് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്‌തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്കുശേഷമായിരുന്നു കൊലപാതകം. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിടിയിലാവുകയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശേരിതറ ഉല്ലാസ്-സുവര്‍ണ ദമ്പതികളുടെ മകള്‍ ഹരികൃഷ്‌ണയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതയായ ഹരികൃഷ്‌ണ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് 6.45-നു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ്. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് പോലീസ് സംശയിക്കുന്നത്. രാത്രി വൈകിയിട്ടും യുവതി സ്വന്തം വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം നടത്തി. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായ വിവരമാണ് നല്‍കിയതെന്നാണ് സൂചന. ഇതിനിടെ, യുവതിയെ കാണാതായതായി പുലര്‍ച്ചെ ബന്ധുക്കള്‍ പട്ടണക്കാട് പോലീസിനു പരാതി നല്‍കി.
അടച്ചിട്ടിരുന്ന രതീഷിന്റെ വീട് പോലീസ് എത്തി തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലായിരുന്നു മൃതദേഹം. ചുണ്ടില്‍ ചെറിയമുറിവുണ്ടായിരുന്നു. ചെരുപ്പു ധരിച്ചനിലയിലുള്ള മൃതദേഹത്തിന്റെ വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും മണല്‍ പറ്റിയിരുന്നു. ഇന്നലെ വൈകിട്ട് ഏഴിന് പള്ളിപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ജോലി കഴിഞ്ഞ് ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്‌ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഹരികൃഷ്‌ണയുടെ വീട്. രതീഷ് ഒളിവില്‍പോയെന്ന് മനസിലാക്കിയതോടെ ഫോണും വാഹനവും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. യുവതി യുവാവിനൊപ്പം നില്‍ക്കുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. നഴ്‌സ് ഹരികൃഷ്‌ണ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് രതീഷിനെ സംശയനിഴലിലാക്കിയത് ഫോണ്‍ സന്ദേശമായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്‌ണ വെള്ളിയാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങാന്‍ വൈകുമെന്ന് അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. ഇതിനിടെ, രതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇന്ന് ഹരികൃഷ്‌ണ വരില്ലെന്നും ശനിയാഴ്‌ചയും കോവിഡ് ഡ്യൂട്ടി ഉള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്ന് പറഞ്ഞതായുമാണ് മറുപടി ലഭിച്ചത്. പിന്നീട് രതീഷിനെയും ഫോണില്‍ കിട്ടാതായി.
വീട്ടുകാര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു തിരക്കിയപ്പോഴാണ് ഹരികൃഷ്‌ണ 6.45 ന് ജോലി കഴിഞ്ഞിറങ്ങിയതായി അറിഞ്ഞത്. വീട്ടില്‍നിന്ന് സൈക്കിളില്‍ തങ്കി കവലയിലെത്തി അവിടെനിന്ന് ബസിലാണ് ജോലിക്കു പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ രതീഷാണ് ഹരികൃഷ്‌ണയെ വീട്ടില്‍ എത്തിച്ചിരുന്നത്. വെള്ളിയാഴ്‌ച സൈക്കിളിലാണ് ഹരികൃഷ്‌ണ ജോലിക്കു പോയത്. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്‌ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറിയത്. ഹരികൃഷ്‌ണയെ കാണാതായതിനെത്തുടര്‍ന്ന് രതീഷിന്റെ വീട്ടില്‍ ആദ്യം ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















