കാസർഗോഡ് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് ഒളിംപ്യൻമാർ ഉണ്ടായിട്ടുണ്ട്; മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ഒരു പ്രേത്യേകത കേരളത്തിന് കൈ വന്നിരിക്കുന്നു

ഇന്ത്യ യുടെ ഒളിംപിക് ചരിത്രത്തില് ഒരു പക്ഷെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ഒരു പ്രേത്യേകത കേരളത്തിന് കൈ വന്നിരിക്കുന്നു എന്ന് വേണം ഈ ദിവസങ്ങളില് കരുതുവാൻ. കേരളത്തില് ആകെ ഉള്ള പതിനാലു ജില്ലകളില് കാസർഗോഡ് ഒഴികെ മറ്റെല്ലാ ജില്ലയിൽ നിന്നും കുറഞ്ഞത് ഒരാൾ എങ്കിലും ഇതിനോടകം ഒളിംപിക്സില് കഴിഞ്ഞ ദിവസം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ കായിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മുൻ സംസ്ഥാന വോളീബോൾ ക്യാപ്റ്റൻ സെബാസ്റ്റ്യൻ ജോർജ്, ഇന്ത്യയിലും ഖത്തറിലും പത്രപ്രവർത്തകൻ ആയിരുന്ന രമേശ് മാത്യു തുടങ്ങിയവർ നടത്തിയ ഒരു പഠനത്തില് കണ്ടെത്തി.
കേരളത്തില് നിന്നുള്ള ആദ്യ ഒളിമ്പ്യൻ ആയ കണ്ണൂരിലെ സീ കെ ലക്ഷ്മണന് ശേഷം ഇതിനോടകം 52 പേര് ഇന്നത്തെ കേരളം സംസ്ഥാനത്ത് നിന്നും ഒളിംപിക്സില് പങ്കെടുത്തു കഴിഞ്ഞു.
ആദ്യ ഒളിംപ്യന് പുറമെ കേരളത്തില് നിന്നും ഉള്ള ഏക ഒളിംപിക്ക് മെഡൽ ജേതാവിനെ സമ്മാനിച്ചതും കണ്ണൂർ ജില്ലാ.. 1972 ലെ മ്യുണിക്ക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ ആയ കണ്ണൂർ ബർണശ്ശേരിക്കാരൻ മാനുവൽ ഫെഡറിസ്‌ക്സ് ആണ് കേരളത്തില് നിന്നും ഉള്ള ഏക മെഡൽ ജേതാവ്. ലക്ഷ്മണനും ഫെഡെറിസും അടക്കം 9 പേരുമായി കണ്ണൂർ ജില്ലാ ഒന്നാം സ്ഥാനത്തു.
പി ടീ ഉഷയും , മധ്യ ദൂര ഓട്ടക്കാരൻ ജിൻസൺ ജോൺസണും അടക്കം കോഴിക്കോട് ജില്ലയില് നിന്നും ആറു പേര് ഒളിംപിക്സില് പങ്കെടുത്തിട്ടുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം എറണാകുളം ജില്ലകളില് നിന്നും അഞ്ചു പേര് വീതം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒരേ ഒരു ലൂക്കസ് അത്ലറ്റിക്സ് മചാമ്പ്യൻഷിപ് മെഡൽ ജേതാവ് അഞ്ചു ബോബി ജോർജ് അടക്കം അഞ്ചു പേര് കോട്ടയം ജില്ലയിൽ നിന്ന് വന്നപ്പോൾ , സഹോദരങ്ങൾ ആയ കെഎം ബീന മോളും കെ എം ബിനുവും നാല് ഒളിംപിക്സില് തുടർച്ചയായി പങ്കെടുത്ത ഷൈനി വിത്സണും ഇത്തവണ നീന്തൽ കുളത്തിൽ ഇറങ്ങുന്ന പ്രകാശും ഇടുക്കി ജില്ലയില് നിന്നുള്ളവർ ആണ്.
ഇത്തവണത്തെ ഹോക്കി ടീം ഗോൾകീപ്പർ ആയ ശ്രീജേഷ്, മുൻ ഒലിപ്പീൻ ദിനേശ് നായക് അടക്കം ഉള്ള താരങ്ങൾ എറണാകുളം ജില്ലയിൽ നിന്നും വന്നവർ ആണ്. കൊല്ലം ജില്ലയിൽ നിന്നും അന്തരിച്ച ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും ലോങ്ങ് ജമ്പറുമായ സുരേഷ് ബാബു, ആദ്യമായി ലോങ്ങ് ജമ്പില് എട്ടു മീറ്റർ ദൂരം താണ്ടിയ ഏഷ്യക്കാരൻ ടി സീ യോഹന്നാൻ, ഇത്തവണത്തെ റിലേ ടീം അംഗം അലക്സ് ആന്റണി അടക്കമുള്ളവർ കൊല്ലം ജില്ലക്കാർ , തലസ്ഥാന ജില്ലാ ആയ തിരുവനന്തപുരത്തു നിന്നും ടേബിൾ ടെന്നീസ് താരം അംബിക രാധിക , മുൻ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻ യു വിമൽ കുമാർ എന്നിവർ ആണ് പങ്കെടുത്തിട്ടുള്ളത്.
പാലക്കാട്, തൃശൂർ , ആലപ്പുഴ, വയനാട് ജില്ലകളില് നിന്നും മൂന്ന് പേര് വീതം. പാലക്കാട് നിന്നുള്ള ഒളിംപ്യൻ മാറില് ഇത്തവണ ടീമില് സ്ഥാനം ലഭിച്ച ശ്രീ ശങ്കർ, 1956 , 1960 വര്ഷങ്ങളില് ഇന്ത്യൻ ഗോൾ വലയം കാത്ത് എസ എസ നാരായണൻ തുടങ്ങിയവർ ഉണ്ട്. ആലപ്പുഴ യിൽ നിന്നുള്ള മൂന്ന് താരങ്ങളില് ആദ്യ ആള് അറ്റ്ലാന്റ ഒളിംപിസ്കില് പങ്കെടുത്ത നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യർ, വയനാട് നിന്നും വന്ന മൂന്ന് പേരും അത്ലറ്റുകൾ - ഓ പീ ജെയ്ഷ, മഞ്ജിമ കുരിയാക്കോസ്, ടി ഗോപി എന്നിവർ. ഇതിൽ ഗോപി ഏഷ്യൻ മാരത്തോൺ ജയിച്ച ആദ്യ ഇന്ത്യക്കാരനും ആണ്.
തൃശൂർ നിന്നും 1960 ലെ ഫുട്ബോൾ ടീമില് കളിച്ച ഓ ചന്ദ്രശേഖരൻ, രണ്ടായിരത്തിൽ സിഡ്‌നി ഒളിപിക്സില് പങ്കെടുത്ത റിലേ ടീം അംഗങ്ങളായാ രാമചന്ദ്രൻ , ലിജോ ഡേവിഡ് തോട്ടാൻ, മലപ്പുറം നിന്നും അത്ലെറ്റിസ് ആയ കെ ടീ ഇർഫാൻ, ഇത്തവണ ടീമില് ഉള്ള എം പീ ജാബിർ എന്നിവർ ആണ് പങ്കെടുത്തിട്ടുള്ളത്.പത്തനംതിട്ട നിന്നും ഉള്ള ഒരേ ഒരു ഒളിമ്പ്യൻ 1948 ലണ്ടൺ ഒളിംപിക്സില് കളിച്ച ഫുട്ബോളർ തിരുവല്ല പാപ്പൻ എന്ന മാത്യു വർഗീസ്.
https://www.facebook.com/Malayalivartha























