കുഞ്ഞിനെ പ്രസവിച്ചതും അത് രഹസ്യമാക്കി വച്ചതും ഉപേക്ഷിച്ചതുമെല്ലാം തന്റെ സ്വന്തം കാര്യം, അതിൽ ആരും ഇടപെടേണ്ടെന്ന മട്ടിൽ രേഷ്മ; ജയിലില്‍ 37 ദിവസം കഴിഞ്ഞിട്ടും ലവലേശം കുറ്റബോധം ഇല്ല:- സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ അടുപ്പം കാണിക്കാതെ ഒറ്റപ്പെട്ട് പ്രതി- ജയിലിലെ ഇപ്പോഴത്തെ രേഷ്മയുടെ അവസ്ഥ ഇങ്ങനെ...
നവജാതശിശു കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട് മരിച്ച സംഭവത്തിൽ റിമാന്റിലായി 37 ദിവസം ജയിലിൽ കഴിഞ്ഞിട്ടും കുറ്റബോധം ലവലേശമില്ല. കുഞ്ഞിനെ പ്രസവിച്ചതും അത് രഹസ്യമാക്കി വച്ചതും ഉപേക്ഷിച്ചതുമെല്ലാം തന്റെ സ്വന്തം കാര്യമാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടെന്നുമുള്ള നിലപാടിലാണ് രേഷ്മ. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ അടുപ്പം കാണിക്കുകയോ മനസ് തുറക്കുകയോ ചെയ്തിട്ടില്ല.
ഇതുവരെ രേഷ്മയുടെ ജാമ്യത്തിനായി ബന്ധുക്കളാരും ശ്രമിച്ചിട്ടില്ല.സെപ്തംബര്‍ 19നകം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സ്വാഭാവികജാമ്യം ലഭിക്കാന്‍ ഇടയുണ്ട്. ഫേസ്ബുക്ക് രേഖകളുടെ ഔദ്യോഗിക പകര്‍പ്പുകള്‍ അതിനകം ലഭിച്ചാല്‍ അതുള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. രേഖകള്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കേസിന്റെ ബലത്തിന് ഫേസ്ബുക്ക് രേഖകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് പൊലീസ് പിന്നീട് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത്. നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ കണ്ടതായി അടുത്ത ദിവസം പറയുകയും രക്ഷിക്കാന്‍ ഒപ്പം കൂടുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രേഷ്മ, ജൂണ്‍ 22നാണ് അറസ്റ്റിലായത്. ഡി.എന്‍.എ പരിശോധനയില്‍ രേഷ്മയും ഭര്‍ത്താവുമാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ബന്ധുക്കളായ യുവതികളുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫെയ്സ്ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇവരാരും കുഞ്ഞിനെയോ കുടുംബത്തെയോ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ തെളിവിനായാണ് ഫേസ്ബുക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് പൊലീസ് ആവശ്യപ്പെട്ടത്.
രേഷ്മയ്ക്ക് ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കല്‍ എന്ന നിലയ്ക്കാണ് യുവതികള്‍ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികള്‍ ആ ദൗര്‍ബല്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടെ നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂര്‍, പാരിപ്പള്ളി, വര്‍ക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളില്‍ വന്നിരുന്നു.
എന്നാല്‍ പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു. മൂന്ന്-നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിഷ്ണുവും രേഷ്മയും വിവാഹിതരായത്. വലിയ പ്രശ്‌നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റിങ് തുടങ്ങിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. ഒരു വർഷത്തോളം ഈ പ്രശ്നം തുടർന്നു. ചേച്ചിയുടെ വീട്ടിൽ പോകുന്നെന്ന വ്യാജേന ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കലയിൽ പോയത് ഭർത്താവും വിഷ്ണുവും രേഷ്മയും തമ്മിൽ വീണ്ടും കലഹമുണ്ടാക്കുന്നതിന് കാരണമായി. കരിയിലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കിട്ടിയ ദിവസം ഒരു സംശയവും രേഷ്മയുടെ പെരുമാറ്റത്തില്‍ തോന്നിയില്ലെന്നും, പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.
ഫേസ്ബുക്കിലെ കാമുകനായ അനന്തുവിനൊപ്പം പോകുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് രേഷ്മയുടെ മൊഴി. ഇതേ പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ഉറ്റബന്ധുക്കളായ ഗ്രീഷ്മയും ആര്യയും ജൂണ്‍ 24ന് അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ഇത്തിക്കരയാറ്റില്‍ചാടി മരിച്ചു. അനന്തുവെന്ന പേരില്‍ രേഷ്മയ്ക്ക് വേറെയും മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത് അറിയാതെയായിരുന്നു ആത്മഹത്യ.
https://www.facebook.com/Malayalivartha